January 08, 2022
January 08, 2022
ദോഹ : ഖത്തറിന് മേലുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം നീക്കപ്പെട്ടതോടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ മെച്ചപ്പെടുമെന്ന് റിപ്പോർട്ട്. പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച് നടത്തിയ പഠനം പ്രകാരം സൗദിയിൽ നിന്നുള്ള നിരവധി നിക്ഷേപകർ ഖത്തറിലെ ഓഹരികൾക്കായി പണം ചെലവഴിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ ഖത്തറിലെ ബാങ്കുകൾക്ക് കൂടുതൽ സന്തുലിതാവസ്ഥ കൈവരിക്കാൻ കഴിയുമെന്നും, വ്യവസായരംഗത്ത് പുത്തനുണർവ് ലഭിക്കുമെന്നും ഫിച്ച് നിരീക്ഷിച്ചു.
ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളുമായി ഖത്തർ അടുത്തേക്കാം എന്നതിനാലാണ് അറബ് രാജ്യങ്ങൾ ഖത്തറുമായി സന്ധി ഒപ്പിടാൻ തീരുമാനിച്ചതെന്നാണ് അഭ്യൂഹങ്ങൾ. അമേരിക്കയുടെ ഇടപെടലും ഇക്കാര്യത്തിൽ നിർണ്ണായകമായി. ഉപരോധത്തെ തുടർന്ന് ഏതാണ്ട് മുപ്പത് ബില്യൺ ഡോളറോളം തുക സൗദി നിക്ഷേപകർ ഖത്തറിൽ നിന്നും തിരിച്ചെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ തുകയുടെ ഏറിയ പങ്കും ഖത്തറിലേക്ക് തിരിച്ചെത്തുമെന്നാണ് ഫിച്ചിന്റെ പഠനം പറയുന്നത്.