Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അയോധ്യ വിധിക്ക് പിന്നാലെ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വാങ്ങിക്കൂട്ടി, തെളിവുകൾ പുറത്ത്

December 22, 2021

December 22, 2021

അയോധ്യ : ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിധികളിൽ ഒന്നാണ് അയോധ്യ രാമക്ഷേത്രത്തിന്റേത്. ബാബരി മസ്ജിദിന് അയോധ്യയിൽ തന്നെ വേറെ സ്ഥലം കണ്ടെത്താം എന്നായിരുന്നു കോടതിയുടെ തീരുമാനം. വിവാദഭൂമിയിൽ രാമക്ഷേത്രത്തിന്റെ നിർമാണം നൽകാനുള്ള അനുമതിയും കോടതി നൽകി. ഇതിന് പിന്നാലെ, ക്ഷേത്രത്തിന് നൽകിയ ഭൂമിയുടെ സമീപപ്രദേശങ്ങൾ സ്വന്തമാക്കാൻ രാഷ്ട്രീയപാർട്ടികളും മറ്റും മത്സരിക്കുകയാണ് എന്ന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. 


ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രത്തിന്റെ കണ്ടെത്തൽ അനുസരിച്ച് പ്രാദേശിക എംഎൽഎ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഇവിടെ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. എംഎൽഎ തന്റെ പേരിൽ തന്നെ ഭൂമി വാങ്ങിയപ്പോൾ, ഉദ്യോഗസ്ഥർ ബന്ധുക്കളെ ബിനാമി ആക്കിയാണ് ഭൂമി കൈവശപെടുത്തിയത്. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപെടുന്നതോടെ ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ഇക്കൂട്ടരുടെ ലക്ഷ്യം എന്നാണ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ നിഗമനം. 14 ഭൂമി ഇടപാടുകളാണ് ഇന്ത്യൻ എക്സ്പ്രസ്സ് പഠനവിധേയമാക്കിയത്. ഭൂമി വാങ്ങിയവരിൽ ബഹുഭൂരിഭാഗവും ബിജെപി അനുഭാവികൾ ആണെന്നും റിപ്പോർട്ടുകളുണ്ട്.


Latest Related News