Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റഷ്യ- ഉക്രൈൻ പ്രശ്നം ആഗോളവിപണിയെ ബാധിക്കുന്നു, എണ്ണ വില ബാരലിന് 100 ഡോളർ കടന്നു

February 24, 2022

February 24, 2022

ദോഹ : ഉക്രൈനിലേക്ക് കടന്നുകയറാൻ തന്റെ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ആജ്ഞാപിച്ചതിന്റെ അലയൊലികൾ ആഗോള മാർക്കറ്റിലും പ്രകടമായിത്തുടങ്ങി. 2014 ന് ശേഷം ചരിത്രത്തിലാദ്യമായി ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ പിന്നിട്ടു. യുദ്ധമുണ്ടായാൽ ഇന്ധനക്ഷാമം നേരിടേണ്ടി വരുമെന്ന ഭീതിയാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. റഷ്യൻ സൈന്യം കടന്നാക്രമിച്ചതിന് പിന്നാലെ ഉക്രൈൻ തലസ്‌ഥാനമായ കീവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഉക്രേനിയൻ ഭരണകൂടം. ഇന്ധനത്തിന് പുറമെ സ്വർണം, അലുമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾക്കും വില കുത്തനെ കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 


യൂറോപ്പിൽ വിതരണം ചെയ്യപ്പെടുന്ന ഇന്ധനത്തിന്റെ മൂന്നിലൊന്നും ഉല്പാദിപ്പിക്കുന്നത് റഷ്യ ആയതിനാൽ, യുദ്ധമുണ്ടായാൽ അത് രാജ്യാന്തര വിപണിയെ നേരിട്ട് ബാധിക്കും. കൊറോണ കാരണം നേരിട്ട പ്രതിസന്ധിയിൽ നിന്നും പതിയെ കരകയറി വരുന്ന രാജ്യാന്തര വിപണിക്ക് യുദ്ധം വലിയ പ്രഹരമേല്പിക്കും. ക്രൂഡ് ഓയിൽ ബാരലിന്റെ വില വർധിച്ചതിന് അനുസൃതമായി രാജ്യങ്ങൾ പെട്രോളിനും ഡീസലിനും വില കൂട്ടുകയും, യുദ്ധം സാധാരണക്കാരനെ വളരേ പെട്ടെന്ന് തന്നെ നേരിട്ട് ബാധിക്കുമെന്നും വിദഗ്ദർ ആശങ്ക പ്രകടിപ്പിച്ചു.


Latest Related News