Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ മലയാളി ബിസിനസുകാരനെ ബന്ദിയാക്കി,ആവശ്യപ്പെട്ട പണം തന്നില്ലെങ്കിൽ വിരലുകൾ ഓരോന്നായി അറുത്തെടുക്കുമെന്ന് ഭീഷണി

February 13, 2021

February 13, 2021

ദോഹ : ഖത്തറിലും ദുബായിലുമായി ബിസിനസ് നടത്തുന്ന നാദാപുരം തൂണേരി സ്വദേശിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി.തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹമ്മദി(53)നെയാണ് തട്ടിക്കൊണ്ടുപോയത്.

അഹമ്മദിന്‍റെ ഖത്തറിലുള്ള സഹോദരനാണ് ഫോണ്‍ കോള്‍ ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ അഹമ്മദിന്‍റെ വിരലുകള്‍ ഒന്നൊന്നായി മുറിക്കുമെന്നും ഭീഷണിയിലുണ്ട്. ഖത്തര്‍ സമയം രണ്ടിനുള്ളില്‍ പണം നല്‍കണമെന്നാണ് ആവശ്യം. ഏതാണ്ട് 60 ലക്ഷം രൂപയാണ് അക്രമി സംഘം ആവശ്യപ്പെടുന്നത്. ഖത്തറിലെ ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയില്‍ പോവുമ്ബോള്‍ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ബലമായി അഹമ്മദിനെ കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ മാന്‍ മിസ്സിംഗിന് നാദാപുരം പോലീസ് കേസെടുത്തു.എന്നാൽ തട്ടിക്കൊണ്ടു പോകലിനെതിരെ കേസെടുക്കാത്തതിൽ നാദാപുരത്ത് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

കേരളത്തിൽ പോലീസിനെ വിവരം അറിയിച്ചാൽ സഹോദരൻ അനുഭവിക്കുമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ഖത്തർ സമയം രണ്ടു മണിക്ക് മുമ്പ് പണം നൽകിയില്ലെങ്കിൽ സഹോദരന്റെ വിരലുകൾ ഓരോന്നായി മുറിച്ചു മാറ്റുമെന്നാണ് ഭീഷണി.ഭീഷണിയായി ലഭിച്ച ശബ്ദസന്ദേശം അയച്ചത് ദോഹയിലുള്ള കാസർകോഡ് സ്വദേശിയാണെന്നാണ് സൂചന.ശബ്ദസന്ദേശം ന്യൂസ്‌റൂമിന് ലഭിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.

 


Latest Related News