Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പിന് വളണ്ടിയർ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി : വിശദവിവരങ്ങൾ

March 21, 2022

March 21, 2022

ദോഹ : അറബ് ഭൂഖണ്ഡത്തിലെ ആദ്യ ഫുട്‍ബോൾ ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ടൂർണമെന്റിന്റെ സംഘാടനത്തിൽ ഭാഗമാവാൻ, വളണ്ടിയർമാർക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി സംഘാടകർ അറിയിച്ചു. 45 വ്യത്യസ്ത വിഭാഗങ്ങളിലേക്കായി, ആകെ ഇരുപതിനായിരം പേർക്കാണ് വളണ്ടിയറാവാൻ അവസരം ലഭിക്കുക. ഇഷ്ടതാരങ്ങളെ അടുത്ത് നിന്ന് വീക്ഷിക്കാനും, മത്സരങ്ങളുടെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട് ഇടപഴകാനുമുള്ള സുവർണാവസരമാണ് വളണ്ടിയർമാരെ കാത്തിരിക്കുന്നത്. 

18 വയസ്സ് കഴിഞ്ഞവർക്കാണ് അപേക്ഷ നൽകാൻ കഴിയുക. ഇവർക്ക്, മുൻപ് വളണ്ടിയറായി സേവനം ചെയ്ത പരിചയസമ്പത്ത് നിർബന്ധമില്ല. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണമെന്നും അറബിക് ഭാഷ കൂടെ അറിയുന്നവർക്ക് മുൻഗണന ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഡിഡാസ് ഒരുക്കുന്ന പ്രത്യേക യൂണിഫോമും, ഭക്ഷണവും ലഭിക്കും. ഒപ്പം, ഇവർക്ക് പൊതുഗതാഗതമാർഗങ്ങൾ ഉപയോഗിച്ച് സൗജന്യമായി യാത്ര ചെയ്യാനും കഴിയും. http://volunteer.fifa.com എന്ന ലിങ്കിലാണ് വളണ്ടിയറാവാനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇന്ന് വൈകീട്ട് നടക്കുന്ന പ്രത്യേക പരിപാടിയോടെയാണ് വളണ്ടിയർ പ്രോഗ്രാം ആരംഭിക്കുന്നത്. ഖത്തർ സമയം രാത്രി എട്ട് മണിക്ക് നടക്കുന്ന പരിപാടി ഫിഫയുടെ യൂട്യൂബ് ചാനലിലൂടെ തത്സമയം കാണാം.


Latest Related News