Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
രണ്ടിലും വഴങ്ങുന്നില്ല,ഖത്തറിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യമന്ത്രാലയം

November 15, 2021

November 15, 2021

ദോഹ : കോവിഡിനെതിരെ മൂന്നാമതൊരു ഡോസ് വാക്സിൻ കൂടെ നൽകാനുള്ള തീരുമാനം പല രാജ്യങ്ങളും എടുത്തുകഴിഞ്ഞു. ബൂസ്റ്റർ ഡോസ് എന്നറിയപ്പെടുന്ന ഈ മൂന്നാം ഡോസ് ആരൊക്കെ സ്വീകരിക്കണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഖത്തർ ആരോഗ്യമന്ത്രാലയം. രണ്ടാം വാക്സിൻ സ്വീകരിച്ച് ആറുമാസം കഴിഞ്ഞ ആളുകൾ ബൂസ്റ്റർ ഡോസിന് രജിസ്റ്റർ ചെയ്യാൻ യോഗ്യരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മുൻപ്, രണ്ട് ഡോസും സ്വീകരിച്ച ശേഷം എട്ട് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം എന്നായിരുന്നു മന്ത്രാലയത്തിന്റെ നിർദേശം. അടുത്തിടെ നടത്തിയ പഠനങ്ങൾക്കൊടുവിലാണ് ഈ സമയപരിധി ആറുമാസമായി പുനർനിർണ്ണയിച്ചത്. 

പ്രായഭേദമന്യേ എല്ലാ ആളുകളും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. വാക്സിൻ സ്വീകരിച്ച ആളുകൾക്കും കോവിഡ് പിടിപ്പെടുന്നുണ്ടെന്നും, അതിനാലാണ് കഴിഞ്ഞ രണ്ട് ആഴ്ച്ച ആയി രാജ്യത്തെ രോഗവ്യാപനത്തിൽ നേരിയ വർദ്ധനവ് വന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ലോകത്ത് പലരാജ്യങ്ങളിലും കോവിഡിന്റെ നാലാം തരംഗം ആരംഭിച്ചതിനാൽ, ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പ്രൈമറി ഹെൽത്ത് കെയർ സെന്ററുകൾ വഴിയാകും ബൂസ്റ്റർ ഡോസിന്റെ രജിസ്‌ട്രേഷൻ സ്വീകരിക്കുക. വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് 40277077 എന്ന നമ്പറിൽ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.


Latest Related News