Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പൊതുഗതാഗതം പ്രകൃതിസൗഹൃദമാക്കാൻ ഖത്തർ, ബസ് സ്റ്റോപ്പുകൾ 2700 ആയി ഉയർത്തും

November 06, 2021

November 06, 2021

ദോഹ: പൊതുഗതാഗത ത്തിൽ കാതലായ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതിയിലാണ് ഖത്തറെന്ന് അധികൃതർ. "ഖത്തർ നാഷണൽ വിഷൻ 2030" പദ്ധതിയുടെ ചുവടുപിടിച്ചാണ് പൊതുഗതാഗതത്തിൽ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നത്. 2030 ആവുമ്പോഴേക്കും രാജ്യത്തെ പൊതുഗതാഗതത്തിന്റെ 25 ശതമാനവും വൈദ്യുതി കേന്ദ്രീകൃതമാക്കാനാണ് അധികൃതരുടെ തീരുമാനം. അന്തരീക്ഷമലിനീകരണമടക്കമുള്ള ഒരുപിടി പ്രശ്നങ്ങളെ പരിഹരിക്കാൻ ഈ നീക്കത്തിലൂടെ സാധിക്കും. 

രാജ്യത്തെ ബസ് സ്റ്റോപ്പുകളുടെ എണ്ണം അടുത്ത വർഷം ആവുമ്പോഴേക്കും 2700 ആയി വർധിപ്പിക്കാനും അധികൃതർ തീരുമാനിച്ചു. ഫിഫ ഫുട്‍ബോൾ ലോകകപ്പിനോടനുബന്ധിച്ച് 1100 പുതിയ ബസ്സുകൾ നിരത്തിലിറക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാലും, ജല-വൈദ്യുത വകുപ്പായ കറാമയും ചേർന്നാണ് ഈ പദ്ധതികൾ രൂപകൽപന ചെയ്യുന്നത്.


Latest Related News