Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഇനി ഒരു മാസം മതി,കോവിഡിനെതിരെ സമൂഹ പ്രതിരോധ ശേഷി കൈവരിക്കുമെന്ന് ഖത്തർ 

June 10, 2021

June 10, 2021

ദോഹ : ഖത്തറിൽ ഒരു മാസത്തിനകം കോവിഡിനെതിരായ സമൂഹ പ്രതിരോധ ശേഷി(ഹേർഡ് ഇമ്യുണിറ്റി) രൂപപ്പെടുമെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്റ്റർ ഡോ.മുഹമ്മദ് ബിൻ ഹമദ് അൽതാനി അഭിപ്രായപ്പെട്ടു. മാസ് വാക്സിനേഷൻ വഴിയും രോഗം ബാധിച്ച് ഭേദമാകുന്നതിലൂടെയും സമൂഹത്തിലുണ്ടാകുന്ന രോഗപ്രതിരോധ ശേഷിയെയാണ് ഹേർഡ് ഇമ്യുണിറ്റി എന്ന് വിശേഷിപ്പിക്കുന്നത്.'ഖത്തറിന്റെ സാമ്പത്തിക വളർച്ചയും അവസരങ്ങളും' എന്ന വിഷയത്തിൽ ദോഹ ബാങ്ക് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോക രാജ്യങ്ങളിൽ ഹേർഡ് ഇമ്യുണിറ്റി സ്വന്തമാക്കുന്ന ആദ്യരാജ്യങ്ങളുടെ പട്ടികയിലായിരിക്കും ഖത്തറെന്നും താമസിയാതെ നിയന്ത്രണങ്ങൾ നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യ ഘട്ടത്തിൽ വാക്സിനെടുത്തവർക്കായിരിക്കും പരിഗണന.ഓരോ ഘട്ടവും സൂക്ഷമമായി വിലയിരുത്തിയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിൽ വളരെ ഊര്ജിതമായാണ് വാക്സിനേഷൻ നടക്കുന്നത്.പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ പകുതിയിലധികം ജനങ്ങളും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.രാജ്യത്തെ പ്രതിദിന കണക്കുകൾ നിയന്ത്രണ വിധേയമായി.ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ നീക്കി എത്രയും വേഗം രാജ്യം പൂർവസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം മിഡിൽ ഈസ്റ്റ് ഫെയ്സ്ബുക് ഗ്രൂപ്പിൽ അംഗമാവുക.നിങ്ങൾക്കും വാർത്തകൾ പങ്കുവെക്കാം 

https://www.facebook.com/groups/2537150196538270


Latest Related News