Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഉപരോധം മാറ്റമില്ലാതെ തുടരുന്നത് നിയമലംഘകർക്ക് സഹായകരമായേക്കുമെന്ന് ഖത്തര്‍

September 11, 2019

September 11, 2019

ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒരു ഉത്തരവാദിത്തവുമില്ലാതെ മാറ്റമില്ലാതെ തുടരുന്നത് നിയമലംഘകര്‍ക്ക് ശിക്ഷയില്ലാതെ സ്വൈരവിഹാരം നടത്താമെന്ന സംസ്‌കാരം വളര്‍ത്തുമെന്ന് ഖത്തര്‍. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന പൊതുചര്‍ച്ചയിലാണ് ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ് അലി ഖല്‍ഫാന്‍ ആല്‍മന്‍സൂരി ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ ഭാവി മനുഷ്യാവകാശ പ്രശ്‌നങ്ങളിലും ഇതിന്റെ അനുരണനങ്ങളുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഖത്തറിനെതിരെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെയായി. ഇതിന്റെ മനുഷ്യാവകാശ ലംഘന പ്രത്യാഘാതങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 2017 നവംബറില്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ സാങ്കേതിക വിഭാഗം ഖത്തറില്‍ സന്ദര്‍ശനം നടത്തി മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കൗണ്‍സില്‍ ഹൈക്കമ്മിഷണറുടെ കാര്യാലയം നടപടിയെടുക്കുമെന്നാണു പ്രതീക്ഷ-ശൈഖ് അലി ഖല്‍ഫാന്‍ ചര്‍ച്ചയില്‍ പറഞ്ഞു.


Latest Related News