Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഒമാൻ പൗരനായ അബ്ദുല്ല അൽ ഷംസിയുടെ ജീവപര്യന്തം ശിക്ഷ രാജ്യാന്തര നിയമങ്ങൾക്ക് എതിരെന്ന് ഖത്തർ 

August 12, 2020

August 12, 2020

ദോഹ :  ഒമാൻ പൗരനായ അബ്ദുല്ല അൽ ഷംസിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ച യുഎഇ ഫെഡറൽ കോടതി വിധിയെ ഖത്തർ അപലപിച്ചു.രഹസ്യാന്വേഷണ കേസുമായി ബന്ധപ്പെട്ടുണ്ടായ വിധി നീതിക്ക് നിരക്കാത്തതും വസ്തുതാവിരുദ്ധവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഇയാൾക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും രാജ്യത്തിന്റെ നിയമത്തിനെതിരാണെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

വിധി രാജ്യങ്ങൾ തമ്മിൽ പരസ്പരം കാത്തു സൂക്ഷിക്കുന്ന പ്രതിബദ്ധതക്ക് എതിരാണ് വിധിയെന്നും ഖത്തർ അഭിപ്രായപ്പെട്ടു.2020 മേയിലാണ് യു.എ.ഇ കോടതി അൽ ഷംസിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.യു.എ.ഇ ഫെഡറൽ കോടതി കഴിഞ്ഞ ദിവസം വിധി ശരിവെച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു.

യു.എ.ഇ യിൽ സ്‌കൂൾ പഠനം നടത്തുന്നതിനിടെ  2018 ആഗസ്റ്റിലാണ് ഖത്തറിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ചു ഷംസിയെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇരുപത്തിയൊന്നു വയസ്സുള്ള അൽ ഷംസി വൃക്കയിലെ അർബുദത്തോടൊപ്പം കടുത്ത വിഷാദ രോഗവും നേരിടുന്നുണ്ട്. അബ്ദുല്ല അൽ ഷംസിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയും ഈയിടെ രംഗത്തെത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

 

 


Latest Related News