Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കോവിഡിൽ നിന്ന് ഖത്തർ കരകയറുന്നു,മിസെയിദ് ആശുപത്രിയും കോവിഡ് മുക്തമായി

July 14, 2021

July 14, 2021

ദോഹ: ഖത്തറിലെ കോവിഡ് പരിചരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന മിസയീദ് ആശുപത്രിയിലെ അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ പരിചരിച്ച ആശുപത്രി കൂടിയാണ് ഇത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ ഏഴ് കോവിഡ് ആശുപത്രികളില്‍ ഒന്നായ മിസയീദ് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സജീവമായിരുന്നു.

അവസാന കോവിഡ് രോഗിയും വിട്ടതോടെ, സാധാരണ ഔട്ട്പേഷ്യന്‍റ് സര്‍വിസിലേക്ക് മാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആറാഴ്ചക്കിടെ റാസ് ലഫാന്‍ ഹോസ്പിറ്റല്‍, അല്‍ വക്റ ഹോസ്പിറ്റല്‍, ഹസം മിബയ്റീക് ജനറല്‍ ഹോസ്പിറ്റല്‍, സര്‍ജിക്കല്‍ സ്പെഷാലിറ്റി സെന്‍റര്‍ എന്നിവ സാധാരണ പ്രവര്‍ത്തനത്തിലേക്ക് മാറിയിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനതോത് കുറഞ്ഞതും, രോഗമുക്തരാവുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതാണ് ആരോഗ്യമന്ത്രാലയത്തിന് ആശ്വാസമായത്.

രണ്ടാം തരംഗത്തിനിടെ രോഗവ്യാപനം രൂക്ഷമായപ്പോള്‍ 2000 പേര്‍ വരെ ഒരേ സമയം ഈ ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്നു.. നിലവില്‍ രാജ്യത്ത് 160ല്‍ കുറവ് ആളുകള്‍ മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.


Latest Related News