Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു, 50 ശതമാനം രോഗികൾക്ക് നേരിട്ടെത്തി ചികിത്സ തേടാം

February 01, 2022

February 01, 2022

ദോഹ : കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം കാരണം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കാൻ ഖത്തർ പി.എച്ച്.സി.സി തീരുമാനിച്ചു. ഫെബ്രുവരി  മുതൽ ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന മൂന്ന് ഘട്ടങ്ങളിലായാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ സേവനങ്ങൾ പഴയപടിയാക്കുക. 'ബാക്ക് റ്റു നോർമൽ' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. 

പദ്ധതി പ്രകാരം, ഖത്തറിലെ മുഴുവൻ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും അൻപത് ശതമാനം രോഗികൾക്ക് നേരിട്ടെത്തി ചികിത്സ തേടാം. ഫാമിലി മെഡിസിൻ മോഡൽ, ദന്തരോഗ വിഭാഗം തുടങ്ങി എല്ലാ പ്രത്യേക വിഭാഗങ്ങളും ഇത്തരത്തിൽ പ്രവർത്തിക്കും. സമാന്തരമായി ഓൺലൈൻ ചികിത്സയും തുടരും. ഓൺലൈനായി ചികിത്സ തേടാൻ ആഗ്രഹിക്കുന്ന രോഗികൾക്ക് അതിനുള്ള സൗകര്യം ലഭ്യമാക്കും. റൗളത്ത് അൽ ഖൈൽ ഹെൽത്ത് സെന്ററിനെ കോവിഡിനായുള്ള പ്രത്യേക കേന്ദ്രമാക്കിയ തീരുമാനം തുടരുമെന്നും, ഹെൽത്ത് സെന്ററുകളിൽ ഡ്രൈവ് ത്രൂ സ്വാബ് സർവീസ് ഉണ്ടാവുമെന്നും അധികൃതർ അറിയിച്ചു. ചികിത്സയ്ക്കായി എത്തുന്ന രോഗികൾ കോവിഡ് അനുബന്ധ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും പി.എച്ച്.സി.സി അധികൃതർ അഭ്യർത്ഥിച്ചു.


Latest Related News