Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ആംനസ്റ്റിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം, പ്രതികരണവുമായി ഖത്തർ

November 16, 2021

November 16, 2021

ദോഹ : പ്രഖ്യാപിച്ച തൊഴിൽപരിഷ്കരണങ്ങൾ നടപ്പിലാക്കാൻ ഖത്തർ മുതിരുന്നില്ലെന്ന ആംനസ്റ്റി ഇന്റർനാഷനലിന്റെ വിമർശനത്തിനെതിരെ ഖത്തർ രംഗത്ത്. ലോകകപ്പിന് പന്തുരുളാൻ കൃത്യം ഒരുവർഷം അവശേഷിക്കെ ആംനസ്റ്റി പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിലാണ് ഖത്തറിനെതിരെ പരാമർശം ഉള്ളത്. 

പ്രവാസി തൊഴിലാളികളുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ ഖത്തർ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ആംനസ്റ്റിയുടെ അവകാശവാദം. 'എക്സിറ്റ് പെർമിറ്റ് നിയമം 2018 ൽ എടുത്ത് കളഞ്ഞതിന് ശേഷം പതിനായിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടത്. ഇവരിൽ പലരും തൊഴിൽദാതാവിന്റെ അനുമതി ഇല്ലാതെ തന്നെ ഖത്തറിലേക്ക് മടങ്ങി എത്തുകയും ചെയ്തിട്ടുണ്ട്. മികച്ച ശമ്പളവ്യവസ്ഥയാണ് രാജ്യത്തുള്ളത്. 96 ശതമാനത്തോളം തൊഴിലാളികളും രാജ്യത്തെ ശമ്പളവ്യവസ്ഥയിൽ പരിപൂർണ തൃപ്തരാണ് '- ആംനസ്റ്റിക്ക് നൽകിയ മറുപടിയിൽ ഖത്തർ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ജോലി മാറാനുള്ള നിയമം ഭേദഗതി ചെയ്തതിന് ശേഷം അത് സംബന്ധിച്ച പ്രശ്നങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആംനസ്റ്റി അന്വേഷിച്ചിട്ടും അങ്ങനെ ഒരു നിയമലംഘനം കണ്ടെത്തിയിട്ടില്ല, മന്ത്രാലയം കൂട്ടിച്ചേർത്തു. അതേ സമയം, ഖത്തറിലെ തൊഴിൽ സാഹചര്യം തെറ്റുകുറ്റങ്ങളില്ലാത്ത ഒന്നാണെന്ന അവകാശവാദം ഉയർത്താൻ തങ്ങളില്ലെന്നും, ഓരോ ഘട്ടത്തിലും കാലാനുസൃതമായി വേണ്ട മാറ്റങ്ങൾ വരുത്തി മുന്നേറാനാണ് രാജ്യത്തിന്റെ പരിശ്രമമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.


Latest Related News