Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തർ ദേശീയ കായികദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും, ഒരു ഇനത്തിൽ 15 മത്സരാർത്ഥികൾ മാത്രം

January 31, 2022

January 31, 2022

ദോഹ : എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിൽ അരങ്ങേറാറുള്ള ദേശീയ കായിക ദിനമത്സരങ്ങൾ ഈ വർഷവും നടക്കുമെന്ന് ദേശീയ കായിക ദിന കമ്മിറ്റി അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മത്സരങ്ങൾ നടത്തുക. കായികമത്സരങ്ങൾ നടത്താൻ ക്യാബിനറ്റ് യോഗം അനുമതി നൽകിയതിനാലാണ് കായികദിനം ആചരിക്കാൻ തീരുമാനിച്ചതെന്ന് കമ്മിറ്റി വ്യക്തമാക്കി. 2012 മുതലാണ് ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച്ച ഖത്തർ ദേശീയ കായിക ദിനമായി ആചരിക്കാൻ ആരംഭിച്ചത്.  

ഒരു ഇനത്തിൽ പരമാവധി 15 മത്സരാർത്ഥികൾക്കാണ് പങ്കെടുക്കാൻ കഴിയുക. ഇവർ വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയിരിക്കണം. 12 വയസിൽ താഴെയുള്ള കുട്ടികൾ അടക്കമുള്ള, വാക്സിനേഷൻ പൂർത്തിയാക്കാത്ത ആളുകൾക്ക് കോവിഡ് നെഗറ്റീവ് ആണെന്നതിന്റെ പരിശോധനാ ഫലം ഹാജരാക്കിയാൽ മത്സരിക്കാം. മത്സരിക്കുന്നതിന്റെ 24 മണിക്കൂർ മുൻപെങ്കിലും നടത്തിയ പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്. മത്സരത്തിൽ പങ്കെടുക്കുന്ന വ്യക്തികൾക്കിടയിൽ ഒരു മീറ്ററിന്റെ അകലമെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണം. കുടിവെള്ളം അടക്കമുള്ള വസ്തുക്കൾ പരസ്പരം പങ്കുവെക്കരുതെന്നും, ആവശ്യമായവ ഓരോരുത്തരും കയ്യിൽ കരുതണം എന്നും കമ്മിറ്റി ഓർമിപ്പിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ ഫോണിൽ ഇഹ്തിറാസ് അപ്ലികേഷൻ ഉണ്ടായിരിക്കണം. ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ള വ്യക്തികൾക്ക് മാത്രമേ മത്സരങ്ങളുടെ ഭാഗമാവാൻ കഴിയൂ. സുരക്ഷ കണക്കിലെടുത്ത്, അറുപത് വയസ്സ് പിന്നിട്ടവരും ഗുരുതര രോഗമുള്ളവരും കായിക ദിനത്തോട് അനുബന്ധിച്ച മത്സരങ്ങൾ കാണാൻ എത്തരുതെന്ന് കമ്മിറ്റി അറിയിച്ചു.


Latest Related News