Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഓൺലൈൻ ഷോപ്പിങ് : നിരീക്ഷണം ശക്തമാക്കണമെന്ന് ഖത്തറിലെ ഉപഭോക്താക്കൾ

December 26, 2021

December 26, 2021

ദോഹ : ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപഭോക്താക്കളുടെ അവകാശങ്ങളെ ഹനിക്കുന്നതായി പരാതി. നീതി ഉറപ്പിക്കാൻ ഇത്തരം പ്ലാറ്റ്ഫോമുകളെ സൂക്ഷ്മമായി നിരീക്ഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഉപഭോക്താക്കൾ. ഈ പ്ലാറ്റ്ഫോമുകൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വ്യവസായമന്ത്രാലയം ഉറപ്പുവരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

വിൽക്കുന്ന വസ്തുക്കളുടെ മുഴുവൻ വിശദാംശങ്ങളും സൈറ്റിൽ പ്രദർശിപ്പിക്കണമെന്നും, അറബി അടക്കമുള്ള ഭാഷകളിൽ വില രേഖപെടുത്തണമെന്നും ആവശ്യമുയർന്നു. ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടായാൽ അവ ബോധിപ്പിക്കാൻ കാര്യക്ഷമമായ കോൺടാക്ട് നമ്പറും പല സൈറ്റുകളിലും ഇല്ലെന്നും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. പല വെബ്‌സൈറ്റുകളും ഓരോ ആളുകൾക്കും ഓരോ വിലയിലാണ് സാധനങ്ങൾ നൽകുന്നത് എന്നാണ് ഒമ്രാൻ അൽ കുവാരി എന്ന വ്യക്തിയുടെ വിമർശനം. താൻ 100 റിയാൽ കൊടുത്തുവാങ്ങിയ മൊബൈൽ ആക്സസറികൾ സുഹൃത്തിന് അതേ വെബ്‌സൈറ്റിൽ നിന്നും ലഭിച്ചത് 150 റിയാലിനാണെന്നും കുവാരി സാക്ഷ്യപ്പെടുത്തി. വെബ്സൈറ്റ് അധികൃതരോട് അന്വേഷിച്ചപ്പോൾ വില കൂടിയതാണെന്നാണ് മറുപടി ലഭിച്ചത്. ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ മന്ത്രാലയം ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.


Latest Related News