Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ആരോഗ്യമേഖലയിലെ വാർഷിക ശമ്പളവർദ്ധനവ് റദ്ദാക്കി

August 28, 2021

August 28, 2021

ദോഹ : ഖത്തറിൽ കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളായ  ഡോക്ടർമാർക്കും, ആരോഗ്യപ്രവർത്തകർക്കും ഉണ്ടായിരുന്ന വാർഷിക ശമ്പളവർദ്ധനവ് നിർത്തലാക്കി. ഹമദ് മെഡിക്കൽ കോർപറേഷന്റെ പോളിസി പ്രകാരം ഇവർക്ക് ഓരോ വർഷവും വേതനത്തിൽ വർദ്ധനവ് വരുത്താറുണ്ടായിരുന്നു. ഇതാണ്  പിൻവലിച്ചത്.അതേസമയം, പുതിയ തീരുമാനത്തിനെതിരെ പല കോണിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും തീരുമാനം ബാധകമായിരിക്കും.

ഇ-മെയിലിലൂടെയാണ് ശമ്പളപരിഷ്കരണം പിൻവലിച്ച ഉത്തരവ് ഡോക്ടർമാർക്ക് ലഭിച്ചത്. 2021 ഏപ്രിൽ മുതൽ പുതിയ നിയമം ബാധകമാണെന്നും, ഏപ്രിൽ മുതൽ ലഭിച്ചിരുന്ന അധിക തുക തിരിച്ച് ഈടാക്കുമെന്നും മെയിലിൽ പറയുന്നു. ഇതോടെ കേവലം 800 റിയാലിന്റെ വർദ്ധനവ് മാത്രമാണ് ഡോക്ടർമാർക്ക് ലഭിക്കുക. കോവിഡ് കാലത്തെ അധികസമ്മർദ്ദം കൂടി കണക്കിലെടുത്ത് ഉത്തരവ് പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തോട് അപേക്ഷിക്കാൻ ഒരുങ്ങുകയാണ് ഡോക്ടർമാറം മറ്റു ജീവനക്കാരും.

ഇതാദ്യമായല്ല,ആരോഗ്യമേഖലയിൽ അധികൃതർ മുന്നറിയിപ്പില്ലാതെ പുതിയ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത്. ഈ വർഷം മാർച്ചിൽ ജോലിസമയം ദീർഘിപ്പിച്ചതും മുൻകൂട്ടി അറിയിക്കാതെയായിരുന്നു. തങ്ങളുടെ തൊഴിൽരംഗത്തെ വെല്ലുവിളികൾ ചൂണ്ടികാണിച്ചുകൊണ്ട് എണ്ണൂറോളം പേർ ഒപ്പിട്ട പരാതി അധികൃതർക്ക്  നൽകാൻ ഒരുങ്ങുകയാണ് ഡോക്ടർമാർ.


Latest Related News