Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചു, ഖത്തറിൽ രണ്ട് നോർവെ സ്വദേശികൾ അറസ്റ്റിൽ

November 25, 2021

November 25, 2021

ദോഹ : അനുമതി ഇല്ലാതെ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ച രണ്ട് നോർവീജിയൻ പത്രപ്രവർത്തകർക്കെതിരെ ഖത്തർ നടപടി എടുത്തു. ഹാൾവർ എക്ലാൻഡ് എന്ന മാധ്യമപ്രവർത്തകനും, ലോക്ക്മാൻ ഗോർബാനി എന്ന ക്യാമറാമാനും ആണ് അറസ്റ്റിലായത്. 30 മണിക്കൂറിന് ശേഷം ഇവരെ വിട്ടയച്ച അധികൃതർ, ഇവർ ഷൂട്ട് ചെയ്‌ത വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

തന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിലേക്ക് രണ്ട് പേർ കടന്നുകയറിയതായി ഒരാൾ പരാതിപ്പെട്ടതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ഖത്തറിലെ നിയമം പ്രകാരം ഷൂട്ടിങ്ങിന് മുൻ‌കൂർ അനുമതി വേണം. അനുമതിക്കായി ഈ പത്രപ്രവർത്തകർ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നാലെ ഇവർ കടന്നുകയറുകയായിരുന്നുവെന്ന് അധികൃതർ വിശദീകരിച്ചു. അതേസമയം, അറസ്റ്റ് ചെയ്ത നടപടി ശെരിയായില്ലെന്ന പ്രതികരണവുമായി നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ രംഗത്തെത്തി. അറസ്റ്റ് നടപടികൾക്ക് പിന്നാലെ ഇരുവരും നോർവേയിലേക്ക് മടങ്ങിയതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലേബർ ക്യാമ്പിലെ ദൃശ്യങ്ങൾ ആണ് ഇവർ പകർത്താൻ ശ്രമിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.


Latest Related News