Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സ്ത്രീകൾക്കും ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഖത്തർ യു.എന്നിൽ

July 06, 2021

July 06, 2021

ജനീവ: ലോകത്ത് സ്ത്രീകള്‍ക്കും ഭിന്ന ശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ ശബ്ദുയര്‍ത്തി ഖത്തര്‍. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലാണ് രാജ്യം ഇക്കാര്യം ഉന്നയിച്ചത്.. കുടുംബങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തര്‍ പ്രതിനിധി ഉയര്‍ത്തിക്കാട്ടി. ജനീവയിലെ ഐക്യരാഷ്ട്രസഭ ഓഫീസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി  ജൗഹറ അല്‍ സുവൈദി നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വികലാംഗരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ജൗഹറയുടെ പ്രതികരണം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് അക്രമത്തിന്റെ കാരണങ്ങളും വേരുകളും തിരിച്ചറിയുകയും അവ പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ടെന്ന്  അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരെ സമൂഹത്തിന്റെ സമീപനത്തില്‍ തന്നെ മാറ്റം വേണം. കുടുംബത്തിലും സമൂഹത്തിലും അവരുടെ വലിയ പങ്ക് തിരിച്ചറിയണം. വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കി അവരെ ശാക്തീകരിക്കുക, അവരുടെ കഴിവുകള്‍ വികസിപ്പിക്കുക തുടങ്ങിയവയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടതുണ്ട്. അംഗവൈകല്യമുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും അക്രമിക്കപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടുത്താന്‍ നിയത്തിന്റെ ശക്തായ പിന്തുണവേണമെന്നും ജൗഹറ അഭിപ്രായപ്പെട്ടു.

 


Latest Related News