Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'ഇതാണ് ചര്‍ച്ചകള്‍ക്കുള്ള യഥാര്‍ത്ഥ സമയം'; ഇറാനുമായി ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഖത്തര്‍ (വീഡിയോ)

January 19, 2021

January 19, 2021

ദോഹ: ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍. ഇതാണ് ചര്‍ച്ചകള്‍ക്കുള്ള ശരിയായ സമയമെന്നും ചര്‍ച്ചകള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കാമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. ബ്ലൂംബര്‍ഗ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഇറാനുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അത് സാധ്യമാവുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജി.സി.സിയിലെ മറ്റ് രാജ്യങ്ങള്‍ കൂടി പങ്കിടുന്ന ആഗ്രഹമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആറ് രാജ്യങ്ങളും ഇറാനും ഒന്നിച്ചുള്ള ഉച്ചകോടി നടത്തണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വ്യക്തിയാണ് ഖത്തര്‍ വിദേശകാര്യമന്ത്രി. 

ജോ ബെയ്ഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പായാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇറാനും ലോകശക്തികളും തമ്മിലുണ്ടായിരുന്ന 2015 ലെ ആണവ കരാറിനെ പുരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് ബെയ്ഡന്‍ വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കുന്നത്. സൗദിയുടെയും യു.എ.ഇയുടെയും പിന്തുണയോടെ ഇറാനുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുക എന്ന നയത്തില്‍ നിന്ന് പിന്മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

വീഡിയോ കാണാം:

ജനുവരി അഞ്ചിനാണ് ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സൗദിയിലെ അല്‍ ഉലയില്‍ വച്ച് പരിഹരിച്ചത്. വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് മൂന്ന് വര്‍ഷത്തിലേറെയായി നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിക്കുകയായിരുന്നു. ഇറാനുമായി ഖത്തര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നതായിരുന്നു ഇതില്‍ പ്രധാന ആരോപണം. അമേരിക്കയുടെയും കുവൈത്തിന്റെയും ശ്രമങ്ങളുടെ ഫലമായാണ് ഗള്‍ഫ് പ്രതിസന്ധി അവസാനിച്ചത്. 

ഈ മാസം ആദ്യം ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത ദക്ഷിണ കൊറിയയുടെ എണ്ണ ടാങ്കര്‍ മോചിപ്പിക്കാനായി ഇറാനും ദക്ഷിണ കൊറിയയും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. ടാങ്കര്‍ വിട്ടുകിട്ടാനായി ദക്ഷിണ കൊറിയ ഖത്തറിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News