Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കവളപ്പാറയിൽ കാരുണ്യത്തിന്റെ കൂടൊരുക്കാൻ ഖത്തറിൽ നിന്ന് മലയാളി വ്യവസായി

August 21, 2019

August 21, 2019

ദോഹ: "ഈ കാഴ്ചകൾ കണ്ടു നിൽക്കാനാവില്ല, എന്തെങ്കിലും ചെയ്യാൻ കഴിവുള്ളർക്ക് ഒരു തരത്തിലും മാറി നിൽക്കാൻ കഴിയാത്തതാണ് ദുരന്തഭൂമിയിലെ ഇപ്പോഴത്തെ അവസ്ഥ..."
പറയുന്നത് ഖത്തറിലെ പ്രമുഖ വ്യവസായിയും മലപ്പുറം അരീക്കോട് സ്വദേശിയുമായ കുനിയിൽ കാരങ്ങാടൻ മുഹമ്മദ് ഇഖ്ബാൽ.ഖത്തറിലെ വ്യാപാര, വ്യവസായ ഗ്രൂപ്പ് ആയ ‘നെക്സസി’ന്റെ ചെയർമാൻ ആണ് അഹമ്മദ് ഇഖ്ബാൽ.ഇഖ്ബാൽ ഭൂമി നൽകുന്ന കാര്യം മജീഷ്യൻ ഗോപിനാഥ്‌ മുതുകാടാണ് ആദ്യം അറിയിച്ചത്.ഇപ്പോൾ നാട്ടിലുള്ള അഹമ്മദ് ഇഖ്ബാലുമായി പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇത്‌സംബന്ധിച്ച രേഖകൾ ജില്ലാ കളക്റ്റർക്ക് കൈമാറിയതായി അദ്ദേഹം 'ന്യുസ്റൂ'മിനെ അറിയിച്ചു.

നിലമ്പൂരിൽനിന്ന് 5 കിലോമീറ്റർ അകലെ വണ്ടൂർ കാരാട്ട് ആദ്യഘട്ടത്തിൽ ഒന്നര ഏക്കർ വിട്ടുനൽകും. കൂടുതൽ ഭൂമി ആവശ്യമായി വന്നാൽ അതും പരിഗണിക്കും. സ്വദേശമായ കുനിയിൽ ഉൾപ്പെടുന്ന നിലമ്പൂർ മേഖലയിലുണ്ടായ ദുരന്തത്തിൽ നാടിനൊപ്പം നിൽക്കാനാണു ശ്രമിക്കുന്നതെന്ന് ഇഖ്ബാൽ പറഞ്ഞു.

സർക്കാരുമായി ആലോചിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് കലക്ടർ അറിയിച്ചു. വീട് നഷ്ടമായവർക്ക് വെവ്വേറെ വീടുകളാണോ ഫ്ലാറ്റ് സമുച്ചയമാണോ വേണ്ടതെന്ന് തീരുമാനിക്കാൻ അവരുമായി ചർച്ച നടത്തും. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളും പുറത്തുനിന്നുള്ള സഹായവാഗ്ദാനങ്ങളും പ്രയോജനപ്പെടുത്തി, മാതൃകാ താമസകേന്ദ്രം ഒരുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. 


Latest Related News