Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ ആദ്യ കേബിൾ പാലം ഗതാഗതത്തിനായി തുറന്നു 

September 12, 2020

September 12, 2020

ദോഹ: ഖത്തറിലെ സബാഹ് അൽ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം അശ്ഗാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഉം ലെഖ്ബയിൽ നിന്ന് അബു ഹമൂർ പാലവുമായി ബന്ധിപ്പിക്കുന്ന 13 കിലോമീറ്റർ ആണ് ഗതാഗതത്തിനായി തുറന്നത്.രാജ്യത്തെ ആദ്യ കേബിൾ പാലവും ഇതിൽ ഉൾപ്പെടും 2021ന്റെ ആദ്യപാദത്തിലാണ് ഇടനാഴി പൂർണമായും ഗതാഗതത്തിനായി സജ്ജമാവുക.


സബാഹ് അൽ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായ 32 പാലങ്ങളിൽ ഏഴെണ്ണമാണ് ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത്. ഇതോടെ ആകെയുള്ള പാലങ്ങളിൽ 21ഉം അശ്ഗാൽ തുറന്നുകൊടുത്തുകഴിഞ്ഞു. 1.2 കിലോമീറ്ററാണ് കേബിൾ പാലത്തിന്റെ നീളം. ഉം ലെഖ്ബയിൽ മൂന്ന് പാലവും അൽ വാബ്‌ ഇന്റർ സെക്ഷനിൽ മൂന്ന് പാലവും തുറന്നുകൊടുത്തു. 2.6 കിലോമീറ്റർ നീളം വരുന്ന ഖത്തറിലെ ഏറ്റവും നീളം കൂടിയ പാലവും ഇതിൽപ്പെടും.

ഉദ്ഘാടനച്ചടങ്ങിൽ പ്രൊജക്ട് അഫയേഴ്സ് ഡയറക്ടർ യൂസുഫ് അൽ ഇമാദി, ഹൈവേ പ്രൊജക്ട് ഡിപാർട്ട്മെന്റ് മാനേജർ ബദർ ദർവിഷ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ക്യാപ്റ്റൻ സഊദ് അബ്ദുല്ല അൽ ഹമദ്, ട്രാൻസ്പോർട്ട് ആന്റ് കമ്മ്യൂണിക്കേഷൻ മന്ത്രാലയ പ്രതിനിധി ഹമദ് ഈസ, അശ്ഗാലിന്റെയും കരാർ കമ്പനികളുടെയും എൻജിനീയർമാർ തുടങ്ങിയവർ സംബന്ധിച്ചു.

തുറന്നുകൊടുത്ത റോഡ് നിലവിൽ എടുത്തുകൊണ്ടിരിക്കുന്ന യാത്രാസമയം പകുതി വരെ കുറയ്ക്കുന്നതാണ്. ഇരുദിശകളിലേക്ക് മണിക്കൂറിൽ എണ്ണായിരം വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് നിർമിതി എന്നതിനാൽ ഗതാഗതവും സുഗമമാവുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Latest Related News