May 13, 2022
May 13, 2022
ദോഹ : സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദേശരാജ്യങ്ങളിലെ ജോലിയാവശ്യത്തിന് കേരള പോലീസ് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നല്‍കില്ലെന്ന ഉത്തരവ് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നതും ആശങ്കാ ജനകവുമാണ്. ഹൈക്കോടതി വിധി നടപ്പാക്കുമ്പോൾ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തക്ക സമയത്ത് ലഭ്യമാക്കാനും വ്യവസ്ഥകൾ ലളിതമാവാനുള്ള നടപടികൾ ഉണ്ടാവണമെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷം ഓഗസ്റ്റിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽനിന്ന് പൊലീസ് പിൻവാങ്ങിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ചില തസ്തികകളിലേക്ക് നിയമനം ലഭിക്കണമെങ്കിൽ സ്വാഭവ സർട്ടിഫിക്കറ്റ് വേണമെന്നു നിബന്ധന വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് നിന്ന് ലഭിച്ചിരുന്ന ഇത് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാകുന്നത് മൂലം അപേക്ഷകൾ വർധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട സമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് കാല താമസം നേരിടുകയും ജോലി നഷ്ടമാകാനും സാധ്യതയുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഷാനവാസ് ഖാലിദ്, സജ്ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്‍ തുടങ്ങിവര്‍ സംസാരിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക