Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
കോവിഡ് വഴങ്ങുന്നില്ല,മൂന്നാമത്തെ ഡോസും വേണ്ടിവരുമെന്ന് ഫൈസർ കമ്പനി സിഇഒ

April 16, 2021

April 16, 2021

ദോഹ: കോറോണവൈറസ് പ്രതിരോധിക്കാൻ മൂന്നാമത്തെ ഡോസും വേണ്ടിവരുമെന്നും ഒരു പക്ഷെ എല്ലാ വർഷവും കുത്തിവെപ്പ് നടത്തേണ്ടിവരുമെന്നും ഫൈസർ കമ്പനി സി.ഇ.ഓ ആൽബർട്ട് ബൗർല പറഞ്ഞു..ആറു മാസം മുതൽ പന്ത്രണ്ട് മാസത്തിനുള്ളിലാണ് മൂന്നാമത്തെ ഡോസ് വേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കൻ ചാനലായ സി.എൻ.ബി..സി യുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു വാക്സിൻ സ്വീകരിച്ചാൽ അതിന്റെ പ്രതിരോധ ശേഷി  എത്ര സമയം നിലനിൽക്കുമെന്ന് ഇപ്പോൾ ഗവേഷകർക്ക് അറിയില്ലെന്നും ബൗർല പറഞ്ഞു.

കൊറോണ വാക്സിൻ ആറു മാസം വരെ ഫലപ്രദമാണെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ആറു മാസത്തിൽ കൂടുതൽ ഫലപ്രാപ്തി നിലനിൽക്കുമോ എന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് നിഗമനം.

വാക്സിന്റെ ഉയർന്ന വിലയും ബൗർല ന്യായീകരിച്ചു. "വാക്സിൻ വിലപിടിച്ചതാണ്. അവ മനുഷ്യ ജീവൻ സംരക്ഷിക്കുന്നു. ഒരു ഭക്ഷണത്തിന്റെ വിലക്കാണ് ഞങ്ങൾ ഇവ വിൽക്കുന്നത്. പാവപ്പെട്ട രാഷ്ട്രങ്ങൾക്ക് ലാഭമില്ലാതെയാണ് വാക്സിൻ നൽകുന്നത്," ബൗർല പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News