Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഉരീദു വീണ്ടും നിരക്ക് വർധിപ്പിക്കുന്നു, ഖത്തറിൽ പ്രതിഷേധം ശക്തം

January 03, 2022

January 03, 2022

ദോഹ : രാജ്യത്തെ പ്രധാന ടെലികോം സർവീസായ ഉരീദു, ഷഹ്‌രി, ഖത്തർന എന്നീ സർവീസുകളുടെ നിരക്ക് വർധിപ്പിക്കും എന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്ന് മുതലാവും നിരക്ക് വർധന പ്രാബല്യത്തിൽ വരിക. ടെക്സ്റ്റ് മെസേജിലൂടെയാണ് കമ്പനി ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. അതേസമയം, നിരക്ക് വർധനവിന്റെ കാരണത്തെ കുറിച്ച് ഒരു സൂചനയും മെസേജിൽ ഇല്ല. വാട്ട്സപ്പ് ഉപയോഗത്തിന് പരിധിയില്ലാതെ ഡാറ്റ നൽകുന്ന പുതിയ സർവീസ് തുടങ്ങുമെന്നും ഈ മെസേജിൽ പറയുന്നു.

കമ്പനിയുടെ അടിക്കടിയുള്ള നിരക്ക് വർധനവിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഉപഭോക്താക്കൾ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഹാഷ്‌ടാഗോടെ കമ്പനിക്കെതിരെ പ്രചാരണം നടത്തിയ ഉപഭോക്താക്കൾ, കമ്പനി മാറുമെന്ന ഭീഷണി മുഴക്കാനും മടിച്ചില്ല. "രണ്ട് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്. ഉരീദു ഉപേക്ഷിച്ച്, വൊഡാഫോൺ ഉപയോഗിക്കാൻ ആണ് എന്റെ തീരുമാനം'- ഒരാൾ ട്വിറ്ററിൽ കുറിച്ചു. ഉരീദു നൽകുന്ന സർവീസ് വേണ്ടെന്ന് പറയാനുള്ള അവകാശം കമ്പനി നൽകാത്തതാണ് ഉപഭോക്താക്കളുടെ രോഷത്തിന് കാരണമാവുന്നത്. 'ഒന്നുകിൽ പണമടയ്ക്കുക, അല്ലെങ്കിൽ ഉരീദു വേണ്ടെന്ന് വെയ്ക്കുക'-  എന്നതാണ് കമ്പനിയുടെ നയം. 1980 മുതൽ ഖത്തറിൽ പ്രവർത്തിക്കുന്ന ഉരീദു, 2020 ജൂലായിലും ഡിസംബറിലും പാക്കുകളുടെ വില വർധിപ്പിച്ചിരുന്നു. അതേസമയം, വിമർശനങ്ങളോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


Latest Related News