Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
നിരക്ക് വർധനവിൽ വിശദീകരണവുമായി ഉരീദു

January 17, 2022

January 17, 2022

ദോഹ : ഖത്തറിലെ ഏറ്റവും പ്രചാരമേറിയ ടെലികോം കമ്പനിയായ ഉരീദു, തങ്ങളുടെ പ്ലാനുകൾക്ക് നിരക്ക് വർധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി നിരവധി ആളുകൾ പരാതി അറിയിച്ചിട്ടും പ്രതികരിക്കാതിരുന്ന കമ്പനി, ഒടുവിൽ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഉരീദുവിന്റെ പബ്ലിക്ക് റിലേഷൻ ഡയറക്ർ സബാഹ് റബിയാഹ് അൽ കുവാരിയാണ് ഖത്തർ റേഡിയോയിലൂടെ കമ്പനിയുടെ നിലപാട് അറിയിച്ചത്. 

മുൻപ് നൽകിയതിലും കൂടുതൽ സേവനങ്ങൾ ഉൾപെടുത്തിയത് കൊണ്ടാണ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചത് എന്നാണ് കുവാരി നൽകുന്ന വിശദീകരണം. ഡാറ്റ ഓഫർ ഇല്ലാതെ തന്നെ വാട്ട്സപ്പ് ഉപയോഗിക്കാവുന്ന രീതി കൊണ്ടുവന്നത് ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണെന്നും കുവാരി അഭിപ്രായപ്പെട്ടു. കൃത്യമായ പഠനങ്ങൾ നടത്തിയതിന് ശേഷമാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഫെബ്രവരി ഒന്ന് മുതലാണ് നിരക്കിൽ മാറ്റം വരികയെന്നും കുവാരി അറിയിച്ചു. അതേസമയം, ആവശ്യമില്ലാത്ത ആളുകൾക്ക് ഈ സർവീസ് റദ്ദ് ചെയ്യാനുള്ള അവസരം നൽകാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഉരീദു അധികൃതർ തയ്യാറായില്ല.


Latest Related News