Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഒമിക്രോൺ ഒരു രോഗിയിൽ നിന്നും നാല്പത് പേരിലേക്ക് പടർന്നേക്കാം : ഖത്തർ ആരോഗ്യവിദഗ്ദൻ

January 09, 2022

January 09, 2022

ദോഹ : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, ഒരു രോഗിയിൽ നിന്നും ശരാശരി നാല്പതോളം പേരിലേക്ക് പകരുമെന്ന്  സിദ്ര മെഡിസിനിലെ ഡോക്ടർ മഹ്ദി അൽ അദ്‌ലി. ഡെൽറ്റ വകഭേദത്തെക്കാൾ നാലിരട്ടിയോളം വ്യാപനശേഷി ഒമിക്രോണിന് ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കോവിഡിന്റെ ആദ്യ വൈറസ് മൂന്ന് പേരിലേക്കും, പിന്നീട് കണ്ടെത്തിയ ഡെൽറ്റ വകഭേദം ഒൻപത് പേരിലേക്കും പടർന്നുപിടിക്കാൻ സാധ്യത ഉണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിരുന്നു. എന്നാൽ, ഒമിക്രോൺ ഒരാളിൽ നിന്നും നാല്പതോളം പേരിലേക്ക് പകരുമെന്നാണ് അൽ അദ്രി അഭിപ്രായപ്പെട്ടത്. 

ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ച്, കോവിഡ് തരംഗത്തെ നേരിടാൻ ഖത്തറിലെ ജനങ്ങൾ തയ്യാറാവണമെന്ന് നിർദേശിച്ച ഡോക്ടർ, ഒമിക്രോൺ വൈറസ് ഒരു രോഗിയുടെ ശരീരത്തിൽ സാന്നിധ്യം കാണിച്ചു തുടങ്ങാൻ കേവലം രണ്ട് ദിവസങ്ങൾ മതിയെന്നും വ്യക്തമാക്കി. മറ്റ് കോവിഡ് വകഭേദങ്ങൾ ആറോളം ദിവസമെടുത്താണ് സാന്നിധ്യം അറിയിക്കുക. രണ്ട് ഡോസ് ഫിസർ വാക്സിൻ എടുത്ത ശേഷം, ബൂസ്റ്റർ ഡോസ് ആയി മോഡർണ വാക്സിൻ എടുക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങൾ പറയുന്നുണ്ടെന്നും, ഈ വാർത്തയ്ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഖത്തർ റേഡിയോയുടെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഡോക്ടർ.


Latest Related News