Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ല; ഈ വര്‍ഷം തന്നെ എല്ലാവര്‍ക്കും വാക്‌സിന്‍

January 19, 2021

January 19, 2021

ദോഹ: ഖത്തറില്‍ നല്‍കുന്ന കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്. ചില ഭക്ഷണങ്ങളും പാനീയങ്ങളും കഴിച്ചാല്‍ കൊവിഡ്-19 പ്രതിരോധ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും അവര്‍ ഖത്തര്‍ ടി.വിയോട് പറഞ്ഞു. 

'വാക്‌സിന്‍ സ്വീകരിച്ചവരില്‍ നിന്നുള്ള മിക്ക പരാതികളും കുത്തിവെപ്പ് എടുത്ത സ്ഥലത്തെ വേദന, ശരീര വേദന, ഉയര്‍ന്ന താപനില എന്നിവയാണ്. ഈ ലക്ഷണങ്ങള്‍ മരുന്നുകള്‍ ഇല്ലാതെ തന്നെ ഭേദമാകും.' -ഡോ. സോഹ വിശദീകരിച്ചു. 

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ രണ്ടാം ഡോസ് സ്വീകരിക്കാനും വലിയ പ്രതിബദ്ധതയാണ് കാണിക്കുന്നത്. വളരെ കുറച്ച് പേര്‍ മാത്രമാണ് രണ്ടാം ഡോസ് സ്വീകരിക്കാനായി എത്താതിരുന്നത്. അവരില്‍ തന്നെ പലരും യഥാര്‍ത്ഥ അപ്പോയിന്റ്‌മെന്റ് സമയത്തിനു ശേഷം വൈകി എത്തി രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നുമുണ്ട്. ചില ആളുകള്‍ക്ക് ഉയര്‍ന്ന ശരീരതാപനിലയോ വേദനയോ ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കുന്നത് നീട്ടി വയ്ക്കുന്നുവെന്നും ഡോ. സോഹ പറഞ്ഞു. 

വാസ്‌കിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഇംഗ്ലീഷിലും അറബിയിലുമായി എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മൈഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലിലും സര്‍ട്ടിഫിക്കറ്റ് ലഭ്യമാണ്. 

'നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വാക്‌സിന്‍ മുഖേനെ ലഭിക്കുന്ന പ്രതിരോധശേഷി നിലനില്‍ക്കുന്നിടത്തോളം കാലം സര്‍ട്ടിഫിക്കറ്റ് സാധുവായിരിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ ക്ലിനിക്കല്‍ പഠനങ്ങള്‍ നടത്തും.' -അവര്‍ കൂട്ടിച്ചേര്‍ത്തു. 

വാക്‌സിന്റെ കൂടുതല്‍ ബാച്ച് ഖത്തറിന് ലഭിക്കും. അതിനാല്‍ ആവശ്യമായ പ്രതിരോധ ശേഷി ലഭിക്കുന്നത് വരെ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ മുന്നോട്ട് പോകും. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷവും കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കുന്നത് ജനങ്ങള്‍ തുടരണം. ആകെ ജനസംഖ്യയുടെ 75 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നത് വരെ ഇത് തുടരണമെന്നും അവര്‍ പറഞ്ഞു. 

ഖത്തറിലെ എല്ലാവര്‍ക്കും 2021 ൽ തന്നെ വാക്‌സിന്‍ ലഭിക്കുമെന്ന് ഹമദ് ജനറല്‍ ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‌ലമനി ഖത്തര്‍ ടി.വിയോട് പറഞ്ഞു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News