Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
നരേന്ദ്ര മോദിയുടെ ജനപ്രീതി കുറയുന്നു,ഇനിയും പ്രധാനമന്ത്രിയാവണമെന്നു പറയുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു

August 17, 2021

August 17, 2021

ന്യൂദല്‍ഹി: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാവണം എന്ന ചോദ്യത്തിന് നരേന്ദ്രമോദിയെന്ന് പറയുന്നവര്‍ ഗണ്യമായി കുറഞ്ഞെന്ന് സര്‍വേ. ഇന്ത്യ ടുഡേയുടെ ‘മൂഡ് ഓഫ് ദ നേഷന്‍’ (എം.ഒ.ടി.എന്‍) സര്‍വേയിലാണ് മോദിയുടെ ജനപ്രീതി കുറയുന്നതായി കാണുന്നത്.

കഴിഞ്ഞ ആഗസ്റ്റില്‍ 66 ശതമാനം ആളുകളും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി മോദിയുടെ പേരാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 2021 ജനുവരിയില്‍ അത് 38 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് ആവുമ്പോഴേക്കും അത് വീണ്ടും കുറഞ്ഞ് 24 ശതമാനത്തിലേക്ക് എത്തുകയായിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിലുള്ള വീഴ്ച കാരണമാണ് ഏകദേശം 42 ശതമാനം ആളുകളും തങ്ങളുടെ അഭിപ്രായം മാറ്റിയത്. ജനപ്രീതിയില്‍ 42 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടും പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍ മോദി തന്നെയാണ്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി ഏറ്റവുമധികം ആളുകള്‍ പരിഗണിക്കുന്ന രണ്ടാമന്‍. സര്‍വേയില്‍ പങ്കെടുത്ത 11 ശതമാനം ആളുകളും ആദിത്യനാഥിനെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്.

യോഗിയുടെ ജനപ്രീതി വര്‍ധിക്കുയാണെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആദ്യ സര്‍വേയില്‍ 3 ശതമാനവും രണ്ടാം സര്‍വേയില്‍ 10 ശതമാനവുമായിരുന്നു യോഗിയുടെ ജനസമ്മതി.

പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധി. 10 ശതമാനം ആളുകളുടെ പിന്തുണയാണ് പ്രധാനമന്ത്രിയാവാന്‍ രാഹുല്‍ ഗാന്ധിയ്ക്കുള്ളത്. ദല്‍ഹി മുഖ്യന്ത്രി അരവിന്ദ് കെജ്രിവാളാണ് പട്ടികയില്‍ നാലാമത്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് 8 ശതമാനം ആളുകളുടെ ഫസ്റ്റ് ചോയ്സാണ് കെജ്‌രിവാള്‍.

മുഖ്യപ്രതിപക്ഷമായുള്ള കോണ്‍ഗ്രസിന്റെ പ്രകടനം 38 ശതമാനം ആളുകളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നു. അതോടൊപ്പം ഗാന്ധി കുടുംബത്തിന്റെ പാര്‍ട്ടിയിലെ സ്വാധീനത്തോടുള്ള വിയോജിപ്പ് 52 ല്‍ നിന്നും 42 ശതമാനമായി ആയി കുറഞ്ഞു.

നിലവില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി കൂടുതല്‍ ആളുകളും ചൂണ്ടിക്കാണിക്കുന്നത് കൊവിഡ് രോഗവ്യാപനമാണ്. 23 ശതമാനമാളുകളാണ് കൊറോണ രോഗവ്യാപനം ഗുരുതര പ്രശ്നമായി വിലയിരുത്തുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം ആളുകളും നരേന്ദ്രമോദി കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടു എന്ന അഭിപ്രായക്കാരാണ്.

 


Latest Related News