Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രാർത്ഥനാ ആപ്പുകൾ വഴി മുസ്‌ലിംകളുടെ വിവരങ്ങൾ അമേരിക്കൻ സൈന്യം ചോർത്തുന്നതായി റിപ്പോർട്ട്

November 18, 2020

November 18, 2020

ദോഹ: ലോകത്ത്‌ മുസ്ലിംകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നിന്നും അമേരിക്കൻ സൈന്യം വിവരം ചോർത്തുന്നതായി റിപ്പോർട്ട്.. ഇത്തരം ആപ്പുകൾ തയാറാക്കുന്ന കമ്പനികളിൽ നിന്നും അമേരിക്കൻ സൈന്യം  ഡാറ്റ വിലക്കുവാങ്ങുന്നതായാണ് ഒരു പ്രമുഖ ടെക്നോളജി വെബ്സൈറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രധാനമായും രണ്ട് ആപ്പുകളിൽ നിന്നാണ് വിവരം ശേഖരിക്കുന്നത്: ലോകത്താകമാനം 98 ദശലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്യ്തിട്ടുള്ള മുസ്ലീം പ്രാര്‍ഥന, ഖുര്‍ആന്‍ ആപ്പായ മുസ്ലിം പ്രോ, അതുപോലെ മുസ്ലീം ഡേറ്റിംഗ് ആപ്പായ മുസ്ലിം മിംഗിൾ എന്നിവയിൽ നിന്നാണ് വിവരങ്ങൾ ചോർത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കൻ സൈന്യത്തിന് കീഴിലുള്ള ഭീകരവിരുദ്ധ വിഭാഗം ആണ് ഡാറ്റ വാങ്ങിയത്.

വ്യക്തിപരമായ വിവരങ്ങളും ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളുമാണ് ചില കമ്പനികൾ ഈ ആപ്പുകളിൽ നിന്നും ചോർത്തി അമേരിക്കക്ക് വിൽക്കുന്നതെന്ന് ഓണ്‍ലൈന്‍ മാസികയായ മദര്‍ബോര്‍ഡ് റിപ്പോർട്ട് ചെയ്തു.

വാര്‍ത്ത സ്ഥിരീകരിച്ച യു.എസ് സൈന്യം വിദേശ രാജ്യങ്ങളിലെ ഓപ്പറേഷന് വേണ്ടിയാണ് വിവര ശേഖരണം നടത്തുന്നതെന്നും എല്ലാ നിയമങ്ങളും പിന്തുടരുന്നുണ്ടെന്നും പറഞ്ഞു.

ലോകത്ത്‌ ഒമ്പതര കോടി പ്രാവശ്യം ഡൌൺ ലോഡ് ചെയ്ത ആപ്പ് ആണ് മുസ്ലിം പ്രൊ. നമസ്കാര സമയം, കഅബയുടെ ദിശ, ഖുർആൻ പാരായണം എന്നിവ ഈ ആപ്പ് നൽകുന്നു.

ഇത്തരം ആപ്പുകളിലൂടെ അമേരിക്കയിൽ 25 ദശ ലക്ഷം ആളുകളെ പിന്തുടരുന്നതായും യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നീ മേഖലകളിൽ 40 ദശ ലക്ഷം പേരെ പിന്തുടരുന്നതായും റിപ്പോർട്ട് പറയുന്നു.

അതേസമയം അമേരിക്കൻ സൈന്യത്തിന്റെ നടപടിയെ അമേരിക്കയിലെ സെനറ്റർ ഇല്ഹാൻ ഒമർ അപലപിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News