Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അടുത്ത ഷെഡ്യുളിൽ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ,രണ്ടു സർവീസുകൾ കേരളത്തിലേക്കെന്നും അംബാസിഡർ

May 10, 2020

May 10, 2020

ദോഹ: ഖത്തറിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് അടുത്ത ഘട്ടത്തിൽ കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാവുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ അറിയിച്ചു. മെയ് 15ന് ആരംഭിക്കുന്ന രണ്ടാം ഘട്ട ഷെഡ്യുളിൽ നാലോ അഞ്ചോ വിമാനങ്ങള്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അംബാഡര്‍ പറഞ്ഞു. ഇതില്‍ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച ആദ്യസംഘത്തെ കൊച്ചിയിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

ഗര്‍ഭിണികള്‍, അടിയന്തര ചികില്‍സ ആവശ്യമുള്ള രോഗികള്‍ തുടങ്ങിയവര്‍ക്കാണ് യാത്രക്കാരില്‍ മുന്‍ഗണന നല്‍കുന്നത്. നാട്ടിലേക്കു മടങ്ങാനായി 44,000 പേര്‍ ഇതിനകം എംബസിയില്‍ രജിസ്റ്റര്‍ ചെയ്തതായി അംബാസഡര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ ഇപ്പോഴും തുടരുകയാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയള്ള നടപടി ക്രമങ്ങൾക്കായാണ് ഇടയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ത്തിവയ്ക്കുന്നതെന്ന് അംബാസഡര്‍ വിശദീകരിച്ചു.

വിവിധ നിയമലംഘനങ്ങൾ തുടർന്ന് നാടുകടത്താനായി വിധിക്കപ്പെട്ട 200 പേരും അമീറിന്റെ പൊതുമാപ്പില്‍ മോചിതരായ 70പേരും ഇന്ത്യയിലേക്ക് മടങ്ങേണ്ടതുണ്ട്.. വരും ദിവസങ്ങളില്‍ അവര്‍ക്ക് പോകാനുള്ള സൗകര്യമൊരുക്കുമെന്നും അംബാസഡര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള ഗാർഹിക ജോലിക്കാരിൽ ഭൂരിഭാഗവും ആന്ധ്ര,തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.ഈ സംസ്ഥാനങ്ങൾക്കുള്ള സർവീസുകൾ ഷെഡ്യുൾ ചെയ്യുന്നതോടെ ഇവരെയും നാട്ടിലേക്കയക്കുമെന്നും അംബാസിഡർ വ്യക്തമാക്കി. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News