Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റില്‍ ഒരു വര്‍ഷത്തേക്ക് ഗതാഗതം തിരിച്ചു വിടും

November 24, 2020

November 24, 2020

ദോഹ: അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റില്‍ ചെറിയ തോതില്‍ ഗതാഗതം തിരിച്ചുവിടുമെന്ന് ഖത്തര്‍ പൊതുമരാമത്ത് വിഭാഗമായ അഷ്ഗല്‍ അറിയിച്ചു. ഹമദ് അല്‍ കബീര്‍ ഇന്റര്‍സെക്ഷന്‍ എന്ന് അറിയപ്പെടുന്ന ജംഗ്ഷനില്‍ നിന്ന് ജബ്ബാര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലേക്കുള്ള 200 മീറ്റര്‍ റോഡ് അടയ്ക്കുന്നതിനാലാണ് ഗതാഗതം തിരിച്ചു വിടുന്നത്. ഈ റോഡിന് സമാന്തരമായ മറ്റൊരു റോഡിലേക്കാണ് വാഹനങ്ങള്‍ തിരിച്ചുവിടുക. 

ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് നവംബര്‍ 27 വെള്ളിയാഴ്ച മുതലാണ് ഗതാഗതം തിരിച്ചുവിടുക. ഇത് ഒരു വര്‍ഷത്തോളം തുടരുമെന്നും അഷ്ഗല്‍ അറിയിച്ചു.

ദോഹ സെന്‍ട്രല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ബ്യൂട്ടിഫിക്കേഷന്‍ പ്രൊജക്റ്റ് - പാക്കേജ് 2 ന്റെ ഭാഗമായി അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റിലെ അടിസ്ഥാന സൗകര്യ വികസനവും സൗന്ദര്യവല്‍ക്കരണവും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതം തിരിച്ചു വിടുന്നത്. 

പുതിയ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും അഷ്ഗല്‍ അറിയിച്ചു. എല്ലാ യാത്രക്കാരും വേഗതാ നിയന്ത്രണവും ഗതാഗത നിയമങ്ങളും പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്യണമെന്നും അഷ്ഗല്‍ ആവശ്യപ്പെട്ടു.
 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News