Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പൊതുമാപ്പ് കാലയളവിന്റെ ആനുകൂല്യം ലഭിച്ചത് 14000 ൽ അധികം പേർക്ക്, ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ

March 02, 2022

March 02, 2022

ദോഹ : രേഖകളിലെ തെറ്റ് തിരുത്താനായി അനുവദിച്ച പൊതുമാപ്പ് കാലയളവിൽ പതിനാലായിരത്തോളം പ്രവാസികൾക്ക് ആനുകൂല്യം ലഭിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളിൽ നിന്നായി 28,476 അപേക്ഷകളാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ച, 2021 ഒക്ടോബർ 10 മുതലുള്ള കണക്കുകൾ ആണിത്. രേഖകൾ ശരിയാക്കാനുള്ള കാലപരിധി പിന്നീട് 2022 മാർച്ച്‌ 31 വരെ നീട്ടുകയായിരുന്നു. 

നിയമലംഘനങ്ങൾ നടത്തിയ കമ്പനികൾക്കും തൊഴിലാളികൾക്കും 50 ശതമാനം പിഴയിളവോടെ രേഖകൾ ശരിയാക്കാനുള്ള അവസരമാണ് ആഭ്യന്തര മന്ത്രാലയം നൽകിയത്. മന്ത്രാലയത്തിലെ സെർച്ച് ആൻഡ് ഫോളോ അപ്പ് വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം 8, 227 ആളുകൾ പൊതുമാപ്പ് കാലയളവിൽ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഏതാണ്ട് ആറായിരത്തോളം ആളുകൾ രേഖകൾ ശരിയാക്കുകയും ചെയ്തു. ബാക്കി അപേക്ഷകൾ മന്ത്രാലയത്തിന്റെ പരിഗണനയിൽ ആണെന്നും അധികൃതർ വിശദീകരിച്ചു. ജന്മനാട്ടിലേക്ക് മടങ്ങിയവരിൽ നിന്നും പിഴ ഈടാക്കിയിട്ടില്ലെന്നും, യാത്രക്കുള്ള രേഖകളും മറ്റും വേഗത്തിൽ ശരിയാക്കി നൽകിയതായും അധികൃതർ കൂട്ടിച്ചേർത്തു. രേഖകൾ ഖത്തറിൽ നിന്നും ശരിയാക്കാൻ കഴിയാത്തവർ സ്വന്തം നാട്ടിലേക്ക് മടങ്ങി രേഖകൾ ശരിയാക്കി തിരികെ വരണമെന്നും മന്ത്രലായം അറിയിച്ചു.


Latest Related News