Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കുറഞ്ഞ കാലയളവിലേക്കുള്ള താൽകാലിക തൊഴിൽ വിസകൾ ഉടൻ അനുവദിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം 

November 29, 2019

November 29, 2019

ദോഹ : ഖത്തറിൽ ചല പ്രത്യേക തൊഴിൽ മേഖലകളിൽ ചുരുങ്ങിയ കാലയളവിലേക്കുള്ള താത്കാലിക തൊഴിൽ വിസകൾ ഉടൻ അനുവദിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം. ഭരണ വികസന തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് താത്കാലിക വിസകൾ അനുവദിക്കുക.ലൈസൻസുള്ള തൊഴിൽ ഉടമകൾ,വാണിജ്യ സ്ഥാപനങ്ങൾ,സ്വകാര്യ കമ്പനികൾ എന്നിവർക്ക് ഇത്തരം വിസയ്ക്കായി അപേക്ഷിക്കാം. ഒറ്റതവണത്തേക്കുള്ള താത്കാലിക വിസയുടെ കാലാവധി ഒരു മാസം മുതൽ രണ്ടുമാസം വരെയായിരിക്കും. ദോഹയിൽ നിന്ന് ഒരു തവണ രാജ്യത്തിന് പുറത്തു പോകുന്നതോടെ വിസ അസാധുവാകും.

മൾട്ടി എൻട്രിയിലുള്ള താത്കാലിക തൊഴിൽ വിസകൾക്ക് മൂന്നു മുതൽ ആറു മാസം വരെ കാലാവധിയുണ്ടാകും.ഈ കാലപരിധിക്കുള്ളിൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്താലും അതേവിസയിൽ തന്നെ നിശ്ചിത കാലപരിധിക്കുള്ളിൽ രാജ്യത്ത് പ്രവേശിക്കാം. ചില അടിയന്തിര ജോലികൾ പൂർത്തിയാക്കുന്നതിനും പ്രത്യേക സമയപരിധിയുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനും സാധാരണ തൊഴിൽ വിസയുടെ നടപടികൾ ഇല്ലാതെ തന്നെ ആവശ്യമായ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഇത് സഹായകമാവും. നിലവിൽ ഓൺ അറൈവൽ വിസയിലോ സന്ദർശക വിസയിലോ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് ജോലി ചെയ്യാൻ നിയമപരമായി അനുവാദമില്ല.

നിക്ഷേപക സൗഹൃദ രാജ്യമായി ഖത്തറിനെ മാറ്റാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. താത്കാലിക തൊഴിൽ വിസകൾ അനുവദിക്കുന്ന കാര്യം നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും എപ്പോൾ നടപ്പിലാക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതിനിടെയാണ് പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമ അക്കൗണ്ട് വഴി അറിയിച്ചത്.

 


Latest Related News