Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

July 29, 2021

July 29, 2021

ന്യൂഡല്‍ഹി: ആറ്ഗള്‍ഫ്‌രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. തങ്ങളുടെ പൗരന്മാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോള്‍ വിദേശരാജ്യങ്ങള്‍ പാലിക്കേണ്ട മിനിമം ശമ്പള പരിധി കുറച്ച നടപടിയാണ്ഇന്ത്യന്‍ വിദേശ മന്ത്രാലയം പിന്‍വലിച്ചത്.
ഇതോടെ2020 സെപ്തംബറിന് മുമ്പുള്ള മിനിമം വേതന വ്യവസ്ഥ വീണ്ടും പ്രാബല്യത്തിലായി.കഴിഞ്ഞ സെപ്തംബറില്‍ ഇറക്കിയ ഉത്തരവുകള്‍ അനുസരിച്ച്, ഖത്തര്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് 200 യു.എസ്‌ഡോളറും (14,900 രൂപ), കുവൈറ്റിലേക്ക് 245 ഡോളറും (18,250 രൂപ), സൗദി അറേബ്യയിലേക്ക് 324 ഡോളറും (18,250 രൂപ) മിനിമം വേതനമായാണ്പുനക്രമീകരണം നടത്തിയത്. ഇതോടെ, നേരത്തെയുണ്ടായിരുന്ന മിനിമം ശമ്പള പരിധിയില്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവുണ്ടായി. കോവിഡ് സാഹചര്യത്തില്‍ മിനിമം വേതന പരിധി കൂടുന്നത്‌കൊണ്ട്, ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാവുന്നത് തടയുന്നതിന്‌വേണ്ടിയാണ്കുറക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ നല്‍കിയ വിശദീകരണം.എന്നാല്‍, ഈ ഉത്തരവ് പ്രവാസികളുടെ വരുമാനത്തെ ബാധിക്കുമെന്നും മിനിമം വേതനം നിശ്ചയിച്ചത് വിദഗ്ദ്ധ, അവിദഗ്ധ വിഭാഗമോ, വിദ്യാഭ്യാസ യോഗ്യതയോ കണക്കാക്കാതെയാണെന്നും ചൂണ്ടികാട്ടിയിരുന്നു. ഇതേ കാലത്ത് തന്നെയാണ് ഖത്തര്‍ നിര്‍ബന്ധിത മിനിമം വേതനം ആയിരം റിയാല്‍ ആയി ഉയര്‍ത്തിയത്(20,000 രൂപ). സെപ്തംബറിന് മുന്നേയുള്ള നിലയിലേക്ക്തിരിച്ചു പോയതോടെ, വിദഗ്ധ,അവിദഗ്ധ തൊഴിലിനും, വിദ്യഭ്യാസ യോഗ്യതക്കും അനുസരിച്ചായി മാറും മിനിമം വേതന മാനദണ്ഡം. പ്രസ്തുത ഉത്തരവ്പിന്‍വലിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് തെലങ്കാന ഗള്‍ഫ് വര്‍ക്കേഴ്‌സ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ആന്ധ്ര ഹൈകോടതിയില്‍ നല്‍കിയ പൊതു താല്‍പര്യ ഹരജി പരിഗണിക്കവെ, കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍  2020 സെപ്തംബറില്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചതിന്റെ ഉത്തരവ് ഹാജരാക്കുകയായിരുന്നു.

 


Latest Related News