Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഡൽഹി ഹൈക്കോടതിയിലും പ്രതിഷേധം,'ഷെയിം ഷെയിം' വിളിച്ച് അഭിഭാഷകർ

December 19, 2019

December 19, 2019

ന്യൂ ഡൽഹി : ജാമിഅ മില്ലിയ സർവകലാശാലയിലെ  പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി മാറ്റിയതിൽ അഭിഭാഷകർ പ്രതിഷേധിച്ചു. ഫെബ്രുവരി നാലിലേക്കാണ് ഹർജി മാറ്റിയത്. ഹർജി നേരത്തെ പരിഗണിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു.ഇതേത്തുടർന്ന് അഭിഭാഷകർ കോടതിയിൽ ബഹളംവച്ചു. അഭിഭാഷകർ ‘ഷെയിം ഷെയിം’ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

ജാമിഅ മില്ലിയ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. പൊലീസിനും കോടതി നോട്ടീസയച്ചു. അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിന്മേലാണ് വിശദീകരണം തേടി നോട്ടീസയച്ചിരിക്കുന്നത്.

അതിനിടെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധം കനക്കുകയാണ്. സീതാറാം യെച്ചൂരി ഉൾപ്പെടെ പ്രമുഖർ പ്രതിഷേധത്തിന് ഐക്യദാർഡ്യവുമായി രംഗത്തെത്തി. സീതാറാം യെച്ചൂരിയേയും ഡി രാജയേയും അറസ്റ്റു ചെയ്തു. ബംഗളൂരുവിൽ പ്രതിഷേധിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ കസ്റ്റഡിയിൽ എടുത്തു. ഡൽഹി ചെങ്കോട്ടയിൽ പ്രതിഷേധ മാർച്ചിനെതിരെ നൂറിലധികം വിദ്യാർത്ഥികളേയും അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ പ്രതിഷേധക്കാൻ ബസ് കത്തിച്ച് പ്രതിഷേധിച്ചു.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News