Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പിന് കേരളത്തിൽ നിന്നും ഉരു എത്തുന്നു, നിർമാണം അന്തിമഘട്ടത്തിൽ

November 17, 2021

November 17, 2021

കോഴിക്കോട് : ഖത്തർ ഫുട്‍ബോൾ ലോകകപ്പിന്റെ ഭാഗമായി ഒരുക്കുന്ന പ്രദർശനത്തിലേക്ക് ഉരു ഒരുക്കാനുള്ള യത്നത്തിലാണ് കോഴിക്കോട് ചാലിയത്തെ ഒരുപറ്റം തൊഴിലാളികൾ. പഴമയുടെ പൈതൃകം വിളിച്ചോതുന്ന മാതൃകയിൽ പണി പുരോഗമിക്കുന്ന ഉരുവിൽ ഇരുമ്പിന്റെയോ, മറ്റ് ലോഹങ്ങളുടെയോ നേരിയ അംശം പോലുമുണ്ടാവില്ല. ഒന്നാന്തരം തേക്കിൻ തടികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉരുവിൽ കയർ ഉപയോഗിച്ചാണ് മരത്തടികളെ ബന്ധിപ്പിക്കുന്നത്. 

ഉരു നിർമാണ രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹാജി അഹമ്മദ് കോയ ഗ്രൂപ്പിനാണ് ഉരുവിന്റെ നിർമാണചുമതല. ഈ രംഗത്ത് വൈദഗ്ദ്യം തെളിയിച്ച ഗോകുൽ എടത്തുംപടിക്കലിന്റെ നേതൃത്വത്തിൽ പന്ത്രണ്ടോളം തൊഴിലാളികളാണ് ഉരു നിർമ്മാണത്തിന്റെ ഭാഗമാവുന്നത്. പട്ടർമാടുള്ള ഉരു നിർമാണയൂണിറ്റിൽ നിർമ്മിക്കപ്പെടുന്ന ഈ യാനഭീമന് 27 അടി നീളമുണ്ടാവും. നിലമ്പൂരിൽ നിന്നാണ് നിർമ്മാണത്തിനുള്ള തേക്കിൻ തടികൾ എത്തിച്ചത്. ഏതാനും ആഴ്ചകൾക്കകം ഉരു ഖത്തറിലേക്ക് യാത്ര തിരിക്കും.


Latest Related News