Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
വിമാനത്തില്‍ പൊട്ടിക്കരഞ്ഞ് കശ്മീരി സ്ത്രീ; ആശ്വസിപ്പിക്കാന്‍ പാടുപെട്ട് രാഹുല്‍

August 25, 2019

August 25, 2019

ദില്ലി: ജമ്മു കശ്മീരിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ച് രാഹുല്‍ ഗാന്ധിയോട് സങ്കടം പങ്കുവെക്കുന്ന കശ്മീരി സ്ത്രീയുടെ ദൃശ്യം പുറത്ത്. പൊട്ടിക്കരയുന്ന സ്ത്രീയെ രാഹുല്‍ ഗാന്ധിയും മാധ്യമപ്രവര്‍ത്തകരും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം.


അതേസമയം ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ തിരിച്ചയച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയ മുതിര്‍ന്ന നേതാക്കളെ പുറത്ത് ഇറങ്ങാന്‍ അനുവദിക്കാതെയാണ് തിരിച്ചയച്ചത്. സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കയ്യേറ്റവും ഉണ്ടായി. ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തങ്ങളെ തടഞ്ഞതിലൂടെ വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

"എന്‍റെ സഹോദരന്‍ ഹൃദ്രോഗിയാണ്. 10 ദിവസമായി സഹോദരന്‍ ഡോക്ടറെ കണ്ടിട്ട്. കുട്ടികള്‍ക്ക് പുറത്ത് പോകാന്‍ പറ്റുന്നില്ല. ഞങ്ങളെല്ലാം കുഴപ്പത്തിലാണ്"- എന്നാണ് സ്ത്രീ കരഞ്ഞുകൊണ്ട് പറയുന്നത്.

ജമ്മു കശ്മീരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷാ ആണ് ദൃശ്യം പുറത്തുവിട്ടത്. "എന്‍റെ ഹൃദയം തകരുന്നു. എന്‍റെ കണ്ണുകള്‍ നിറയുന്നു. ഞങ്ങളുടെ കശ്മീര്‍ നഷ്ട സ്വര്‍ഗമാണ്" എന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ഫേസ് ബുക്കില്‍ പങ്കുവെച്ചത്.

അതേസമയം ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ തിരിച്ചയച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയ മുതിര്‍ന്ന നേതാക്കളെ പുറത്ത് ഇറങ്ങാന്‍ അനുവദിക്കാതെയാണ് തിരിച്ചയച്ചത്. സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കയ്യേറ്റവും ഉണ്ടായി. ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തങ്ങളെ തടഞ്ഞതിലൂടെ വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


Latest Related News