Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ദോഹയിൽ ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി,ദുരൂഹത മാറാതെ ബന്ധുക്കൾ

November 26, 2020

November 26, 2020

ദോഹ : കഴിഞ്ഞ വ്യാഴാഴ്ച ദോഹയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ  കണ്ണൂർ തളിപ്പറമ്പ് കൊയ്യം സ്വദേശി പി.പി നൗഷാദിന്റെ (26) മൃതദേഹം നാട്ടിൽ ഖബറടക്കി.ചൊവ്വാഴ്ച രാത്രിയോടെ ദോഹയിൽ നിന്നും നാട്ടിലെത്തിച്ച മൃതദേഹം ബുധനാഴ്ച രാവിലെ ഏഴരയോടെ കൊയ്യം ജുമാമസ്ജിദിൽ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം പൊതുദർശനം കഴിഞ്ഞു ഖബറടക്കുകയായിരുന്നു.

 

അതേസമയം,നൗഷാദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.

 

ഏഴ് വർഷത്തോളമായി ഖത്തറിൽ ജോലി ചെയ്യുന്ന നൗഷാദ് നജ്മയിൽ ലോഡ്ജ് മുറികളുള്ള ബിൽഡിംഗിന്റെ കൈകാര്യകർത്താവായിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലി സ്ഥലത്തെ പീഡനത്തെക്കുറിച്ച് നൗഷാദ് ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. കൂടെ ഉള്ളവരിൽ പലരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് നൗഷാദ് അറിയിച്ചത്.ഇതിനെ തുടര്‍ന്ന് ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ മുത്വലിബ് ഖഫീലുമായി ബന്ധപ്പെട്ട് നൗഷാദിന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള സാധനങ്ങളടക്കം തയ്യാറാക്കുന്നതിനിടയിലാണ് ദുരൂഹ മരണം സംഭവിച്ചത്.

 

നൗഷാദ് നാട്ടിൽ ചില സുഹൃത്തുക്കളെ വിളിച്ച് താൻ മടങ്ങിവരുന്നതായും നാട്ടിൽ എന്തെങ്കിലും ബിസിനസ് സംരംഭം തുടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും പറഞ്ഞിരുന്നതായി ബന്ധുക്കൾ ന്യൂസ്‌റൂമിനോട് പറഞ്ഞു.നാട്ടിലെത്തിയാൽ വിവാഹം നടത്തുന്നതിനുള്ള ആലോചനകളും നടന്നുവരികയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രയാസങ്ങളോ മറ്റു മാനസിക പ്രശ്നങ്ങളോ നൗഷാദിന് ഉണ്ടായിരുന്നതായും ആർക്കും വിവരമില്ല.ഇത്തരം സാഹചര്യ തെളിവുകൾ നിരത്തിയാണ് നൗഷാദ് ശ്രമിക്കില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് നൗഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുമ്പോഴും അതിന് കാരണക്കാരായവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരാനും അതിലേക്കു നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കാനും സാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബം.

കൊയ്യം റൈസ് മില്ല് നടത്തിപ്പുകാരനായ മുൻ പ്രവാസി ഉമ്മറിന്റെ മകനാണ് നൗഷാദ്. മാതാവ്: ഖദീജ, സഹോദരങ്ങള്‍: മുത്വലിബ്, അസീന. മരുമക്കള്‍: സുലൈമാന്‍, ഫൈറൂസ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News