Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
കോടതി വിധി ന്യുനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഏകപക്ഷീയമെന്ന് കെ.മുരളീധരൻ എം.പി

November 09, 2019

November 09, 2019

ദോഹ : ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ സുപ്രിംകോടതി ഇന്ന് പ്രഖ്യാപിച്ച വിധി ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഏകപക്ഷീയമാണെന്ന് കെ മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടു. ഇന്‍കാസ് ഐക്യപ്രഖ്യാപനത്തിന്റെ ഭാഗമായി ഖത്തറില്‍ ഇന്ന് ചേർന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തിയുണ്ട്. എന്നാല്‍, രാജ്യത്തിന്റെ വിശാല താല്‍പര്യം പരിഗണിച്ച്‌ അവര്‍ ആത്മസംയമനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പഠിച്ച ശേഷം വിധിയെ കുറിച്ച്‌ കോണ്‍ഗ്രസ് അഭിപ്രായം പറയും.

രാമക്ഷേത്രം നിര്‍മിക്കേണ്ടെന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്നും എന്നാല്‍, ഇരു വിഭാഗവുമായും ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കണമെന്നാണ് കോണ്‍ഗ്രസ് എപ്പോഴും അഭിപ്രായപ്പെട്ടിരുന്നതെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു. ശ്രീരാമന്‍ ഉള്ള സ്ഥലമെല്ലാം അയോധ്യയാണ് എന്നതാണ് ഹൈന്ദവ വിശ്വാസം. ഇത് മനസ്സിലാക്കാത്തവരാണ് ഒരു പ്രത്യക സ്ഥലത്തിന്റെ പേരില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഇന്‍കാസില്‍ സമീപകാലത്ത് നിലനിന്നിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സമീര്‍ ഏറാമല, ഹൈദര്‍ ചുങ്കത്തറ എന്നിവർ പങ്കെടുത്തു.


Latest Related News