Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ജാർഖണ്ഡിൽ ഹേമന്ദ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

December 29, 2019

December 29, 2019

റാഞ്ചി : ജാര്‍ഖണ്ഡിന്റെ പതിനൊന്നാമത്  മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ റാഞ്ചിയില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി. ജയ് ജാര്‍ഖണ്ഡ് മുദ്രാവാക്യവുമായി ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഗവര്‍ണര്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി,സി.പി.എം നേതാവ് സീതാറാം യച്ചൂരി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, എന്‍സിപി നേതാവ് സുപ്രിയ സുലെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എഎപി നേതാവ് സഞ്ജയ് സിങ് തുടങ്ങിയ എല്ലാ പാര്‍ട്ടിയുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും സന്നിഹിതരായിരുന്നു.

രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സംഗമം ബിജെപിക്കുള്ള താക്കീത് കൂടിയാണ്. ചരിത്രപരമായ നിമിഷത്തില്‍ പങ്കാളികളാകാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളോടും ഹേമന്ത് സോറന്‍ നേരത്തെ അഭ്യാര്‍ഥിച്ചിരുന്നു.

ഹേമന്ത് സോറന്റെ ജെഎംഎം നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും അംഗങ്ങളാണ്. 81 അംഗ സഭയില്‍ 30 സീറ്റ് നേടി ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന് 16 സീറ്റും ആര്‍ജെഡിക്ക് ഒരു സീറ്റും ലഭിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 പേരാണ് മന്ത്രിസഭയിലുണ്ടാകുക. നിയുക്ത മന്ത്രിമാരുടെ പേര് രാജ്ഭവന് ഉടന്‍ കൈമാറും. നിയമസഭ ജനുവരി അഞ്ചിന് ചേരുമെന്നാണ് കരുതുന്നത്. അതിന് മുന്നോടിയായി എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.


Latest Related News