Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇസ്രായേൽ ബന്ധം,ഖത്തറിന്റെ നിലപാട് തെറ്റായി വ്യാഖ്യാനിച്ച് സൗദി ടെലിവിഷൻ ചാനൽ 

September 20, 2020

September 20, 2020

ദോഹ: യു.എ.ഇയും ബഹ്‌റൈനും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതിനു പിന്നാലെ ഖത്തറിനെ ലക്ഷ്യമാക്കി സൗദി ടെലിവിഷൻ ചാനലായ അൽ അറബിയ വ്യാജപ്രചരണം തുടങ്ങി. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാൻ ഖത്തർ സന്നദ്ധമാണെന്ന തരത്തിലാണ് ചാനൽ തെറ്റായ വാർത്ത നൽകിയത്. യു.എസ് നയതന്ത്ര പ്രതിനിധി തിമോത്തി ലെൻഡർകിങ്ങിനെ തെറ്റായി ഉദ്ധരിച്ചാണ് അൽ അറബിയ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ ഇത്തരമൊരു റിപ്പോർട്ട് നൽകിയത്.

ഇസ്രായേലുമായി ഗൾഫ് രാജ്യങ്ങളെല്ലാം ബന്ധം സ്ഥാപിക്കണമെന്നാണ് യു.എസിന്റെ ആഗ്രഹമെന്ന് തിമോത്തി ലെൻഡർകിങ് അഭിപ്രായപ്പെട്ടിരുന്നു. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഖത്തർ നടത്തിയ പ്രതികരണം യു.എസിന് മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.ഫലസ്തീൻ വിഷയത്തിലെ പരിഹാരമുണ്ടാകുന്നത് വരെ ഇസ്രയേലുമായി ബന്ധത്തിനില്ലെന്ന് ഖത്തർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.പലസ്തീൻ പ്രശ്നം പരിഹരിക്കാതെ യു.എ.ഇയും ബഹ്‌റൈനും ഇസ്രായേൽ ബന്ധം സ്ഥാപിച്ചതുപോലൊരു നടപടി ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നാണ് ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവാ അൽഖാത്തർ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്.ഇസ്രായേലുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കലല്ല പലസ്തീൻ പ്രശ്നത്തിനു പരിഹാരമെന്നും അതിനാൽ തന്നെ ഇതൊരു പരിഹാരമാർഗമല്ലെന്നുമായിരുന്നു അവരുടെ വിശദീകരണം. രാജ്യം പോലുമില്ലാതെ അധിനിവേശത്തിനു കീഴിൽ പലസ്തീനികൾ ദുരിതജീവിതം നയിക്കുകയാണെന്നും മന്ത്രി ബ്ലൂംബർഗിനു നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിന് ഉപരോധരാജ്യങ്ങളുമായി തങ്ങൾ ചർച്ച ചെയ്തുവരികയാണെന്നും ലൻഡർകിങ് വിശദമാക്കിയിരുന്നു. കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ വിഷയത്തിൽ നടക്കുന്ന മധ്യസ്ഥനീക്കങ്ങളെയും അദ്ദേഹം പ്രശംസിച്ചിരുന്നു. പൊതുവായ വെല്ലുവിളികളെ നേരിടാൻ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.ഈ വാർത്തയാണ് സൗദി ചാനൽ വളച്ചൊടിച്ച് ഖത്തർ ഇസ്രയേലുമായി ബന്ധമുണ്ടാക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആ പ് നമ്പറിലേക്ക് സന്ദേശമയക്കുക 


Latest Related News