Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഹമാസ് നേതാക്കളെ ഖത്തറിൽ കൊലപ്പെടുത്തുമെന്ന് ഇസ്രായേൽ ഭീഷണി,റിപ്പോർട്ട് പുറത്തുവിട്ടത് ലണ്ടനിലെ 'ദി ടൈംസ്' പത്രം

May 11, 2022

May 11, 2022

ദോഹ : ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപിന് നേതൃത്വം നൽകുന്ന ഹമാസ് നേതാക്കളെ  ഖത്തറിൽ വെച്ച് വധിക്കാൻ പദ്ധതിയിടുന്നതായി ഇസ്രായേൽ തങ്ങളുടെ സഖ്യകക്ഷികളെ  അറിയിച്ചതായി ബ്രിട്ടനിലെ 'ദി ടൈംസ്' പത്രം  ചെയ്തു.മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇതേക്കുറിച്ച് ഹമാസിന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.2021 മെയിൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഗസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ഇസ്രായേൽ ഇത്തരമൊരു സന്ദേശം സഖ്യകക്ഷികൾക്ക് കൈമായതെന്ന് രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ വർഷം  ഗസ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ നഗരങ്ങളിൽ ഹമാസ് നടത്തിയ തുടർച്ചയായ ആക്രമണങ്ങൾ ഇസ്രായേലിന് കനത്ത ആഘാതമേൽപിച്ചിരുന്നു.ഈ പശ്ചാത്തലത്തിൽ വീണ്ടും ഇത്തരമൊരു പ്രത്യാക്രമണം ഒഴിവാക്കാൻ ഹമാസ് നേതാക്കൾക്കെതിരെ ഫലസ്തീനിൽ വെച്ച് ഒരു നടപടിയുമുണ്ടാവില്ലെന്നും ഏതെങ്കിലും വിദേശരാജ്യങ്ങളിൽ വെച്ച് ഹമാസ് നേതാക്കളെ രഹസ്യമായി വധിക്കാൻ തന്നെയായിരിക്കും ശ്രമിക്കുകയെന്നും നിരീക്ഷകർ വിലയിരുത്തുന്നു.ഖത്തർ,ലബനാൻ എന്നീ രാജ്യങ്ങളിലായിരിക്കും ഇതിന് കൂടുതൽ സാധ്യതയെന്നും നിരീക്ഷകരെ ഉദ്ധരിച്ച് പത്രം ചൂണ്ടിക്കാട്ടി.

അതേസമയം,ഫലസ്തീൻ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുന്ന മുതിർന്ന നേതാക്കളെ മുൻകൂട്ടി ആസൂത്രണം ചെയത് കൊലപ്പെടുത്താൻ പദ്ധതിയിടുന്നതായി ലോകത്തോട് വീമ്പിളക്കുന്ന ഇസ്രായേൽ അധിനിവേശത്തിന്റെ നാണംകെട്ട ഭീകരസ്വഭാവം പ്രകടമാക്കുന്നതായി ഹമാസ് പൊളിറ്റിക്കൽ ബ്യുറോ അംഗം ഇസ്സത്ത് അൽ റാഷിദ് ദോഹ ന്യൂസിനോട് പ്രതികരിച്ചു.

ഫലസ്തീൻ ചെറുത്തുനിൽപിന് നേതൃത്വം നൽകുന്നവരും സഹായങ്ങൾ എത്തിക്കുന്നവരുമായ നിരവധി പേരെ  ഇസ്രായേൽ നേരത്തെ വിദേശരാജ്യങ്ങളിൽ കൊലപ്പെടുത്തിയിരുന്നു.ഹമാസിന് ആയുധങ്ങൾ എത്തിക്കുന്ന   മഹ്മൂദ് അൽ മഭൂഹ് 2010 ൽ ദുബായിൽ കൊല്ലപ്പെട്ടിരുന്നു.ഡ്രോൺ വിദഗ്ധനായ മുഹമ്മദ് സൗഹരി 2016ൽ തുണീസ്യയിലും റോക്കറ്റ് എഞ്ചിനിയർ ഫാദി അൽ ബാത്ഷ് 2018 ൽ മലേഷ്യയിലുമാണ് വധിക്കപ്പെട്ടത്.

1997 സെപ്റ്റംബർ 25 ന്, ഫലസ്തീൻ ഹമാസ് നേതാവ് ഖാലിദ് മെഷാലിനെ ജോർദാൻ തലസ്ഥാനമായ അമ്മാനിൽ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News