Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് ഖത്തർ

September 01, 2021

September 01, 2021

ദോഹ : താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്ഥിതി അശാന്തമായി തുടരുന്ന അഫ്ഗാനെ ലോകരാജ്യങ്ങൾ സഹായിക്കേണ്ടതുണ്ടെന്ന് ഖത്തർ വ്യക്തമാക്കി. ജർമൻ വിദേശകാര്യമന്ത്രി ഹെയ്‌ക്കോ മാസിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ഖത്തർ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

താലിബാനുമായി നിരന്തര ചർച്ചകൾ നടത്തിയാലേ അഫ്ഗാനിലെ സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നും അൽതാനി വിലയിരുത്തി. "ഖത്തർ താലിബാനുമായി നടത്തുന്ന ചർച്ചകളും, ഈ വിഷയത്തിലെ ഇടപെടലും പെട്ടെന്ന് അവസാനിപ്പിച്ചാൽ ഭീകരമായ ഒരു ശൂന്യത സൃഷ്ടിക്കപ്പെടും. ഇത് ആർക്ക് നികത്താനാവും? " അൽതാനി ചോദിച്ചു. താലിബാന് ഉപരോധം ഏർപ്പെടുത്തുന്നത് കൊണ്ട് പ്രയോജനമില്ല എന്നും, അത് വിപരീതഫലം ചെയ്തേക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി


Latest Related News