Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്പനി ഖത്തറിന് വിൽക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്

August 18, 2022

August 18, 2022

ദോഹ: ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ  പാക്കിസ്ഥാൻ തങ്ങളുടെ ദേശീയ വിമാന കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി.ഐ.എ) ഓഹരികളിൽ വലിയൊരു പങ്കും ഖത്തറിന് വിൽക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.കമ്പനിയുടെ 51 ശതമാനം ഓഹരി ഖത്തർ എയർവേസിന് വിൽക്കാൻ നീക്കം നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സാമ്പത്തിക ബാധ്യതകൾ തുടർന്ന് ഇന്ത്യൻ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് പാക്കിസ്ഥാൻ എയർലൈൻസ് പ്രധാന ഓഹരികൾ മറ്റൊരു വിദേശ വിമാനക്കമ്പനിക്ക് വിൽക്കാൻ ഒരുങ്ങുന്നത്. 

നിലവിൽ പാക്കിസ്ഥാൻ കമ്പനികളുടെ വിദേശ ഉടമസ്ഥാവകാശം 49 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.ഈ നിയമത്തിൽ ഭേദഗതി വരുത്തിയാൽ മാത്രമേ ഇടപാട് സാധ്യമാവൂ എന്നതിനാൽ നിയമനിര്മാണത്തിനായി  സർക്കാർ തയാറെടുക്കുന്നതായും റിപ്പോർട്ട് ഉണ്ട്.

ദേശീയ വിമാന കമ്പനിയിലെ 51 ശതമാനം ഓഹരിയും പാകിസ്ഥാന്റെ ഉടമസ്ഥതയിലുള്ള ന്യൂ യോർക്കിലെ റൂസ്‌വെൽറ്റ് ഹോട്ടലിലെ 51 ശതമാനം ഓഹരിയും ഖത്തറിന് നൽകാൻ തീരുമാനിച്ചതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരത്തെ രണ്ട് പവർ പ്ലാന്റുകൾ ഖത്തറിന് വിൽക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട്  തീരുമാനം മാറ്റിയിരുന്നു.486.8 ദശലക്ഷം ഡോളറിന്റെ കടബാധ്യത തീർക്കാനായിരുന്നു ഇത്തരമൊരു നീക്കം. 
ഓഗസ്റ്റ് 22 - 23 ദിവസങ്ങളിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഖത്തർ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും സന്ദർശനത്തിന് മുന്നോടിയായി വിളിച്ച ഒരു ഉന്നതതല യോഗത്തിൽ തീരുമാനം എടുത്തതായും റിപ്പോർട്ട് പറയുന്നു.

16 ബില്ല്യൺ രൂപയായിരുന്നു കഴിഞ്ഞ വർഷം പാക്കിസ്ഥാൻ എയർലൈൻസിന്റെ നഷ്ടം. നഷ്ടം കുറക്കാൻ ഈ വർഷം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News