Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
'കണ്ണിന് കണ്ണ്, പല്ലിന് പല്ല്'; ഏതെങ്കിലും തരത്തില്‍ പ്രകോപനം ഉണ്ടാക്കിയാല്‍ ഇസ്രയേലിനെ ചാരമാക്കിക്കളയുമെന്ന് ഇറാന്റെ ഭീഷണി

March 08, 2021

March 08, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


തെഹ്‌റാന്‍: ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ചെറിയ പ്രകോപനമെങ്കിലും ഉണ്ടായാല്‍തെല്‍ അവീവിനെയും ഹയ്ഫയെയും ചാരമാക്കി മാറ്റുമെന്ന് ഇറാന്റെ ഭീഷണി. ഇറാന്‍ പ്രതിരോധ മന്ത്രി അമീര്‍ ഹതാമിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. 

'ഏതെങ്കിലും ചെറിയ രീതിയിലുള്ള പ്രകോപനം ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ തെല്‍ അവീവിനെയും ഹെയ്ഫയെയും ഞങ്ങള്‍ ചാരമാക്കി മാറ്റുമെന്ന് സയണിസ്റ്റുകള്‍ മനസിലാക്കണം.' -ഇറാന്‍ പ്രതിരോധ മന്ത്രി ഞായറാഴ്ച പറഞ്ഞു. 

ആവശ്യമെങ്കില്‍ തെഹ്‌റാനെതിരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തെല്‍ അവീവ് തയ്യാറാണെന്നും ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സമൂഹം തടയുന്നത് വരെ കാത്തിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞതിന് പിന്നാലെയാണ് ഇറാന്‍ പ്രതിരോധ മന്ത്രിയുടെ ഭാഷണി. 

'ഭീഷണിപ്പെടുത്തുന്ന ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്ന ലോകത്ത് അധികാരമില്ലാത്ത രാജ്യം അപമാനിക്കപ്പെടും. കാരണം, ആധിപത്യ ശക്തികള്‍ക്ക് അധികാരത്തിന്റെ ഭാഷയല്ലാതെ മറ്റൊന്നും അറിയില്ല.' -ജനറല്‍ ഹാതമി പറഞ്ഞതായി ഇറാനിയന്‍ സ്റ്റുഡന്റ്‌സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഇറാന്റെ ശക്തിക്ക് വിവിധ വശങ്ങളുണ്ട്. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ രാജ്യം അതിന്റെ ശക്തി ഉപയോഗിക്കുന്നു. സയണിസ്റ്റുകള്‍ ഇടയ്ക്കിടെ ഇറാനെതിരെ ഭീഷണി മുഴക്കുന്നത് നിരാശ കൊണ്ടാണ്. സുപ്രീം നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞത് പോലെ, ഇറാന്റെ സയണിസ്റ്റ് ഭരണകൂടം ഇറാന്റെ പ്രധാന ശത്രുവല്ല, അവര്‍ക്ക് ഇറാന്റെ വലിപ്പം പോലുമില്ല എന്നും അദ്ദേഹം പറഞ്ഞു. 

2015 ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്‍ ഇറാനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയും ഇറാന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News