Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രൈനിൽ കുടുങ്ങി, കഴിയുന്നത് ഭൂഗർഭ ബങ്കറിൽ

March 01, 2022

March 01, 2022

ദോഹ : ഖത്തറിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രൈനിലെ സംഘർഷഭൂമിയിൽ കുടുങ്ങിക്കിടക്കുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ 'ദി പെനിൻസുല' പത്രത്തെ ബന്ധപ്പെടുകയായിരുന്നു. 23 വിദ്യാർത്ഥികളാണ് ഖാർകിവ് യൂണിവേഴ്സിറ്റിയിലെ ബങ്കറിൽ കഴിയുന്നത്. നാല് ദിവസമായി ബങ്കറിലാണ് ജീവിതം കഴിച്ചുകൂട്ടുന്നതെന്നും, എന്ന് പുറത്തിറങ്ങാനാവുമെന്ന് അറിയില്ലെന്നും ഇവർ പത്രത്തെ അറിയിച്ചു.

കുട്ടികളുടെ കാര്യമോർത്ത് അതീവ ആശങ്കയിൽ ആണെന്നും, അവർ അയക്കുന്ന സന്ദേശങ്ങൾ ഒട്ടും ആശ്വാസം പകരുന്നതല്ലെന്നും മാതാപിതാക്കൾ പെനിൻസുല പത്രത്തോട് പ്രതികരിച്ചു. ഖാർകിവിലെ കുട്ടികളെ രക്ഷിക്കാൻ ഇന്ത്യൻ എംബസി അധികൃതരോട് മാതാപിതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. എംബസിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ബങ്കറിൽ തന്നെ തുടരാനാണ് ഇന്ത്യൻ അധികൃതർ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയത്. യുക്രൈനിന്റെ തെക്കൻ അതിർത്തി വഴിയാണ് ഇന്ത്യ രക്ഷാപ്രവർത്തന നീക്കങ്ങൾ നടത്തുന്നത്. വിദ്യാർത്ഥികൾ അകപ്പെട്ട ഖാർകിവിൽ നിന്നും തെക്കൻ അതിർത്തിയിൽ എത്താൻ ഏഴ് മണിക്കൂറോളം യാത്ര ചെയ്യണം. ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് സംഘത്തോട് ബങ്കറിൽ തുടരാൻ നിർദേശിച്ചതെന്ന് വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ അറിയിച്ചു. ഭക്ഷ്യക്ഷാമവും, കൊടിയ തണുപ്പും ബങ്കറിലെ ജീവിതം ദുസ്സഹമാക്കുന്നതായി വിദ്യാർത്ഥികൾ അറിയിച്ചു. തണുപ്പ് കാരണം പലർക്കും മൂക്കിൽ നിന്ന് രക്തം വരാൻ തുടങ്ങിയതായും മലയാളിയായ ദുആ ഖദീജ 'പെനിൻസുല'യോട് പറഞ്ഞു. അവസാനവിമാനത്തിൽ രക്ഷിച്ച 240 വിദ്യാർത്ഥികൾ അടക്കം 709 വിദ്യാർത്ഥികളെയാണ് ഇന്ത്യ കീവിൽ നിന്നും നാട്ടിലെത്തിച്ചത്. ഖത്തറിൽ നിന്നുള്ള ഈ സംഘത്തെയും എംബസി വൈകാതെ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും മാതാപിതാക്കളും.


Latest Related News