Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഹിജാബ് വിവാദം, അന്താരാഷ്ട്ര മുസ്‌ലിം സംഘടനയ്ക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി

February 16, 2022

February 16, 2022

ഡൽഹി : കർണ്ണാടകയിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ വിഷയത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സി നടത്തിയ പരാമർശങ്ങൾക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. ഇന്ത്യയിൽ നടക്കുന്ന ഭരണഘടനാ സംബന്ധമായ വിഷയങ്ങൾ അതത് സ്ഥാപനങ്ങൾ തന്നെ പരിഹരിക്കുമെന്നും, മറ്റ് രാജ്യങ്ങൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും വിദേശകാര്യവക്താവ് അരിതം ബഗച്ചി അഭിപ്രായപ്പെട്ടു. 

തെറ്റായ, അപക്വമായ പരാമർശങ്ങളാണ് സംഘടന നടത്തിയതെന്നും ബഗച്ചി ആരോപിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് വസ്ത്രധാരണത്തിന് വിലക്കേർപ്പെടുത്തിയ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനം ആണെന്നും, യു.എൻ മനുഷ്യാവകാശ കൗൺസിൽ അടക്കമുള്ള അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നുമായിരുന്നു. ഒ.ഐ.സി യുടെ പ്രസ്താവന. അതേസമയം, ഒ.ഐ.സി. യുടെ വർഗീയ അജണ്ട ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും, ഇന്ത്യയുടെ കാര്യങ്ങൾ നോക്കാൻ ഇന്ത്യക്ക് അറിയാമെന്നുമാണ് ബഗച്ചി മറുപടി നൽകിയത്.


Latest Related News