Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇന്ത്യൻ സമൂഹം ഖത്തർ സാമൂഹ്യഘടനയുടെ പ്രധാനഭാഗം,വിവാദങ്ങൾക്കിടെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസവാക്കുമായി ഷെയ്‌ഖ മയാസ

June 07, 2022

June 07, 2022

ദോഹ : ഇന്ത്യൻ സമൂഹം ഖത്തറിന്റെ സാമൂഹിക ഘടനയിൽ പ്രധാന പങ്കാളികളാണെന്നും രണ്ട് നേതാക്കൾ നടത്തിയ വിവാദ പരാമർശങ്ങൾ അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും ഖത്തർ മ്യൂസിയം ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് അൽതാനി ട്വീറ്റ് ചെയ്തു.നേതാക്കൾ നടത്തിയ പരാമർശങ്ങളെ ഇന്ത്യൻ ഭരണകൂടം പിന്തുണക്കുന്നില്ലെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ എനിക്ക് വീണ്ടും ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനൊപ്പം ഖത്തർ ദേശീയ മ്യുസിയം സന്ദർശിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.ബി.ജെ.പി നേതാക്കളായ നൂപുർ ശർമയും നവീൻ കുമാർ ജിൻഡാലും നടത്തിയ വിവാദ പരാമർശങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ ഖത്തർ സന്ദർശനം ആസൂത്രണം ചെയ്തതെന്നും ഈ നേതാക്കളെ പുറത്താക്കിയിട്ടുണ്ടെന്നും ഷെയ്‌ഖ മയാസ പറഞ്ഞു.

വൈസ് പ്രസിഡന്റിനെ അനുഗമിച്ച ഷെയ്‌ഖ അൽ മയസ്സ മ്യൂസിയത്തെക്കുറിച്ചും മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ഇന്ത്യയുമായി ബന്ധപ്പെട്ട വസ്തുക്കളെക്കുറിച്ചും വെങ്കയ്യ നായിഡുവിന് വിശദമാക്കി കൊടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News