Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗൾഫ് സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്ന് ഐ.എം.എഫ്,നാട്ടിലേക്ക് കൂടുതൽ പണമൊഴുകും

October 31, 2022

October 31, 2022

ന്യൂസ്‌റൂം ബ്യുറോ
ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തമാവുമെന്നും സമ്പദ്‌വ്യവസ്ഥ കൂടുതൽ കരുത്താർജിക്കുമെന്നും  ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ്)വെളിപ്പെടുത്തി.

മിഡിൽ ഈസ്റ്റിലെയും മധ്യേഷ്യയിലെയും എണ്ണ കയറ്റുമതിക്കാരായ രാജ്യങ്ങള്‍ 2022-2026 കാലയളവിൽ വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാലയളവില്‍ വിദേശ വ്യാപാരത്തിലൂടെ ഇവർ ഏകദേശം 1 ട്രില്യൺ ഡോളർ സമ്പാദിക്കുമെന്നും  ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് വിലയിരുത്തുന്നു.

ഗൾഫ് അറബ് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ നേട്ടമുണ്ടാകുന്ന വർഷങ്ങളാണ് വരാന്‍ പോവുന്നതെന്നാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്.. എണ്ണ വരുമാനത്തിലൂടെയുള്ള നേട്ടം രാജ്യത്ത് വികസന പ്രവർത്തികള്‍ വർധിപ്പിക്കുകയും  രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങലുണ്ടാക്കുകയും ചെയ്യും.അങ്ങനെവന്നാൽ. മലയാളികള്‍ ഉള്‍പ്പടേയുള്ളവർക്ക് ഇതിലൂടെ സ്വാഭാവികമായും നേട്ടമുണ്ടാവും

എണ്ണയില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ ഒരു വർഷം മുമ്പ് ഐ എം എഫ് പ്രതീക്ഷിച്ചതിലും കൂടുതലാണ്. സൗദി അറേബ്യയും ഗൾഫ് സഹകരണ കൗൺസിലിലെ മറ്റ് അഞ്ച് അംഗങ്ങളുമായിരിക്കും, വളർന്നുവരുന്ന വിപണികളില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്നവർ. ഫണ്ട് അനുസരിച്ച് അവരുടെ എണ്ണ വരുമാനത്തിന്റെ മൂന്നിലൊന്ന് ലാഭം ഉണ്ടാക്കാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ പ്രയോജനം ഈ രാജ്യങ്ങള്‍ക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനു ശേഷമുള്ള വ്യാപാരത്തിലും ഉൽപ്പാദനത്തിലുമുള്ള തടസ്സങ്ങളും മറ്റും കാരണം വർഷത്തിൽ ഭൂരിഭാഗവും എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളിൽ നിലനില്‍ക്കുകയാണ്. എന്നാൽ, മിഡിൽ ഈസ്റ്റിലെ വൻകിട ഉൽപ്പാദകരെ സംബന്ധിച്ചിടത്തോളം, എണ്ണ വിലയിലെ കുതിച്ചുചാട്ടം വർഷങ്ങളിൽ ആദ്യമായി ബജറ്റുകളെ തന്നെ തകിടം മറിക്കുന്ന ഫലമാണുണ്ടാക്കിയത്.

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങളിലെ അന്താരാഷ്ട്ര കരുതൽ ശേഖരം ഈ വർഷം ഏകദേശം 843 ബില്യൺ ഡോളറും 2023ൽ 950 ഡോളറായി ഉയരുമെന്നും ഐ എം എഫ് പറയുന്നു. ഗൾഫിൽ നിന്ന് മേഖലയിലെ ദരിദ്ര സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ പണമടയ്ക്കൽ ഇടത്തരം കാലയളവിൽ പ്രതിവർഷം 1.9% മുതൽ 3.4% വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News