Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ തൊഴിൽ നിയമ ഭേദഗതി,ചരിത്രപരമായ തീരുമാനമെന്ന് രാജ്യാന്തര തൊഴിൽ സംഘടന

August 31, 2020

August 31, 2020

ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി  കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൊഴിൽ നിയമ ഭേദഗതി ചരിത്രപരമായ തീരുമാനമെന്ന് രാജ്യാന്തര തൊഴിൽ സംഘടന. തീരുമാനത്തെ സ്വാഗതം ചെയ്ത സംഘടന നിർണായക പ്രഖ്യാപനത്തിലൂടെ തൊഴിൽ വിപണിയിൽ ഖത്തർ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടതായി അഭിപ്രായപ്പെട്ടു.നിർണായക പ്രഖ്യാപനത്തിലൂടെ തൊഴിലാളികളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതോടൊപ്പം തൊഴിലുടമകൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയതായും ഐ.എൽ.ഒ ഡയറക്റ്റർ ജനറൽ ഗൈ റൈഡർ അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ഇതിലൂടെ ഖത്തർ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മിനിമം വേതനം സംബന്ധിച്ച 2020 ലെ 17- നമ്പര്‍ നിയമത്തിൽ ഒപ്പുവെച്ചതിലൂടെ രാജ്യത്തെ ഗാർഹിക തൊഴിലാളികൾ ഉൾപെടെ വിദേശ തൊഴിലാളികൾക്കുള്ള കുറഞ്ഞ പ്രതിമാസ അടിസ്ഥാന വേതനം 1000 റിയാലാക്കി നിശ്ചയിച്ചു.താമസവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ താമസത്തിന് 500 റിയാലും ഭക്ഷണത്തിന് 300 ഖത്തർ റിയാലും ഇതോടൊപ്പം നൽകണം.ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നിയമം നിലവില്‍ വരും. നിലവിൽ ഇതിൽ കുറഞ്ഞ വേതനം ലഭിക്കുന്നവരുടെ   തൊഴില്‍ കരാര്‍ ഈ സമയത്തിനകം പുതുക്കണം.

തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴില്‍ മാറ്റത്തിന് അനുവദിച്ചു കൊണ്ടുള്ള 2004 ലെ 14-നമ്പര്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2020 ലെ 18 നമ്പര്‍ നിയമത്തിലും പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21 നമ്പര്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 19- നമ്പര്‍ നിയമത്തിലും അമീർ ഒപ്പുവെച്ചു. ഇതനുസരിച്ച് തൊഴില്‍ മാറ്റത്തിനായി തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ആവശ്യമുണ്ടാവില്ല. എന്നാൽ ഇതിന് നിബന്ധനകളുണ്ടാവും.

പുതിയ ഉത്തരവനുസരിച്ച്,വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ കര്‍ശന നിയമ നടപടികൾ നേരിടേണ്ടി വരും.തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ കൂടുതല്‍ തൊഴില്‍ തര്‍ക്ക പരിഹാര കമ്മിറ്റികളും രൂപീകരിക്കും.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക. 


Latest Related News